Friday, March 29, 2024
HomeGulfഭീകരരുടെ ശവശരീരങ്ങള്‍ അഴുകാന്‍ വിട്ടു : സംസ്കാരം കാത്തുകിടക്കുന്നത് 742 പേര്‍

ഭീകരരുടെ ശവശരീരങ്ങള്‍ അഴുകാന്‍ വിട്ടു : സംസ്കാരം കാത്തുകിടക്കുന്നത് 742 പേര്‍

ട്രിപ്പോളി: ലിബിയയില്‍ ശവസംസ്കാരം കാത്തു കിടക്കുന്നത് 742 മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്.

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയും സര്‍ക്കാരും തമ്മിലുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ആണ് ഇതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിബിയയിലെ കരാരിം പ്രവിശ്യയ്ക്കടുത്തുള്ള മിസ്റാട്ടയിലാണ് ഈ ജീര്‍ണിച്ച മൃതദേഹങ്ങളുള്ളത്. പെട്ടെന്ന് കേടാവാതെയിരിക്കാന്‍ ഭക്ഷണം സൂക്ഷിക്കുന്ന ഫ്രീസറുകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. 2016-ല്‍ നിലവില്‍ വന്ന സര്‍ക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പതിനായിരക്കണക്കിന് ഉണ്ടായിരുന്നു. ഒരുവിധമെല്ലാം സംസാരിച്ചിട്ടും ബാക്കി വന്നതാണ് ഇവ.

എന്നാല്‍, അതിനിടയില്‍ വീണ്ടും ആഭ്യന്തര കലാപം രൂക്ഷമാവുകയും സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇതോടെ, അവഗണിക്കപ്പെട്ട ഈ മൃതദേഹങ്ങള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്നു. മാസങ്ങള്‍ക്കുള്ളില്‍, ഫ്രീസറുകളിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചതോടെ മൃതദേഹങ്ങള്‍ അഴുകാന്‍ ആരംഭിച്ചു. ദുര്‍ഗന്ധം വമിക്കുന്ന ഈ കോമ്ബൗണ്ട് സംരക്ഷിക്കാന്‍ ഒരു യൂണിറ്റ് പോലീസിന് നിയോഗിച്ചിട്ടുണ്ട്. മനുഷ്യവംശത്തിന് എതിരെ പോരാടിയതിന്റെ പേരില്‍ മാപ്പു ലഭിക്കാത്ത ഭീകരരുടെ മൃതദേഹങ്ങള്‍ ഇന്നും ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular