Wednesday, May 8, 2024
HomeKeralaഫാത്തിമയുടെ വര്‍ണക്കുടകള്‍ ജീവിതം പറയും...

ഫാത്തിമയുടെ വര്‍ണക്കുടകള്‍ ജീവിതം പറയും…

ചേര്‍ത്തല: ജീവിത വര്‍ണത്തിനായി ഫാത്തിമ വര്‍ണക്കുടകള്‍ നിര്‍മിക്കുന്നു. ജന്മനായുള്ള പ്രശ്നംമൂലം കാല്‍മുട്ടുകള്‍ നിവരാത്ത പട്ടണക്കാട് പെരുംകുളങ്ങര അബ്ദുല്‍ കരീമിന്‍റെയും സുഹറയുടെയും മകളാണ് ബിരുദ വിദ്യാര്‍ഥിയായ എസ്.

ഫാത്തിമ (33).

കാലുകളുടെ ഞരമ്ബിന്‍റെ വളര്‍ച്ചക്കുറവ് മൂലമാണ് കാലുകള്‍ നിവരാത്തത്. ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണവിജയമായില്ല. പരസഹായത്തോടെ പതുക്കെ നടക്കാമെന്നതാണ് ആശ്വാസം. പട്ടണക്കാട് ഗവ. സ്കൂളില്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. പിന്നീട് അതിജീവനത്തിനായി ചകിരിമാല, ജ്വല്ലറി മേക്കിങ് തുടങ്ങിയ ജോലികള്‍ ചെയ്തു. ‘ആക്കോക്’ എന്ന സന്നദ്ധസംഘടനയുടെ ഭാഗമായാണ് മൂന്നുവര്‍ഷം മുമ്ബ് കുട നിര്‍മാണത്തിലേക്ക് വരുന്നത്. വീല്‍ചെയറിലിരുന്ന് നാല് കുടകള്‍വരെ പ്രതിദിനം നിര്‍മിക്കും. അതില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം മുമ്ബാണ് തുല്യത കോഴ്സിലൂടെ പ്ലസ് ടു പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പ്രൈവറ്റായി ബിരുദത്തിന് പഠിക്കുന്നു. കൂടുതല്‍ പഠിച്ച്‌ സൈകോളജിസ്റ്റ് ആകണമെന്നാണ് ആഗ്രഹമെന്ന് ഫാത്തിമ പറയുന്നു. സഹോദരങ്ങളായ മുംതാസും സിദ്ദീഖും പിന്തുണയുമായി ഒപ്പമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular