Tuesday, April 16, 2024
HomeKeralaപെണ്‍കുട്ടിയെ കടത്താന്‍ ബംഗാളില്‍ നിന്ന് കേരളത്തിലെത്തി, ഇരുപത്തഞ്ചുകാരി സാത്തി ബീവി ആള് ചെറിയ പുള്ളിയല്ല

പെണ്‍കുട്ടിയെ കടത്താന്‍ ബംഗാളില്‍ നിന്ന് കേരളത്തിലെത്തി, ഇരുപത്തഞ്ചുകാരി സാത്തി ബീവി ആള് ചെറിയ പുള്ളിയല്ല

ചാലക്കുടി: അതിഥി തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദ്ധാനം നല്‍കി കൊരട്ടിയിലെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനി സാത്തി ബീവിയെ (25) ആണ് എസ്.എച്ച്‌.ഒ: ബി.കെ.

അരുണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

മാതാപിതാക്കള്‍ ജോലിക്കുപോയ സമയം പെണ്‍കുട്ടിയുടെ ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പെരുമ്ബാവൂരിലേക്ക് കൊണ്ടുപോയത്.പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍. സന്താഷിന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാണാതായ പെണ്‍കുട്ടിയെയും പ്രതിയെയും പെരുമ്ബാവൂരില്‍ നിന്നും കണ്ടെത്തിയത്.

മൂര്‍ഷിദാബാദിലുള്ള ഭര്‍ത്താവ് അറിയാതെ പെരുമ്ബാവൂരില്‍ ജോലി ചെയ്യുന്ന പുരുഷസുഹൃത്തിനെ കാണാന്‍ വന്നതാണെന്നും പെണ്‍കുട്ടിയേയും കൂട്ടി കൊല്‍ക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പൊലീസിനോട് സമ്മതിച്ചു. ട്രെയിന്‍മാര്‍ഗം കൊല്‍ക്കത്തയിലേക്ക് പോകുമ്ബോള്‍ പൊലീസ് പരിശോധനയില്‍ പിടിയിലാകുനുള്ള സാദ്ധ്യത കൂടുതലാണെന്ന് മനസിലാക്കി പ്രതി അന്തര്‍സംസ്ഥാന ബസുകളിലാണ് പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചത്.

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയുമായി രാത്രിയാത്രയ്ക്ക് ബുക്ക് ചെയ്ത യാത്രാരേഖകള്‍ കണ്ടെത്തി. തുടര്‍ന്ന് മഫ്തിയില്‍ ട്രാവല്‍ ഏജന്‍സി ഓഫീസിലും യാത്രക്കാരെന്ന വ്യാജേന ബസിലും കയറിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.പ്രത്യേക അന്വേഷണസംഘത്തില്‍ എസ്.ഐ: സി.എസ്. സൂരജ്, എ.എസ്.ഐമാരായ എം.വി. സെബി, ജയ്‌സണ്‍, സീനിയര്‍ സി.പി.ഒമാരായ സജിമോന്‍, കെ.എം. നിതീഷ്, അശ്വതി എന്നിവരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular