കൊവിഡ് രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കുതിക്കുന്നതോടെ സംസ്ഥാനത്തെ ഗുരുതര രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങളിൽ ആശങ്ക. 5 ജില്ലകളിൽ സർക്കാരാശുപത്രികളിൽ 10 ൽ താഴെ ഐസിയുകളും വെന്റിലേറ്ററുകളും മാത്രമാണ് ബാക്കിയുള്ളത്. കൊല്ലം, തൃശൂർ ജില്ലകളിൽ സർക്കാരാശുപത്രികളിൽ ഒറ്റ വെന്റിലേറ്റർ പോലും ഒഴിവില്ല. വാക്സീനെത്തിയതോടെ ഗുരുതര രോഗികൾ കുറഞ്ഞെന്നവകാശപ്പെടുമ്പോഴും മരണനിരക്കും കുതിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്.
കേസുകൾ 30,000വും കടന്ന സംസ്ഥാനത്തെ് ചികിത്സാ സംവിധാനങ്ങൾ നിറയാറാകുന്ന ജില്ലകളിലെ സർക്കാരാശുപത്രികളിൽ ഒഴിവുള്ള ഐസിയു കിടക്കകളുടെ കണക്ക് ചുവടെ.