Wednesday, April 24, 2024
HomeKeralaമുസ്ലിം, ഭര്‍ത്താവ് ഒപ്പമില്ല, സിനിമയില്‍ ജോലി; കൊച്ചിയില്‍ ഫ്ളാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായിക

മുസ്ലിം, ഭര്‍ത്താവ് ഒപ്പമില്ല, സിനിമയില്‍ ജോലി; കൊച്ചിയില്‍ ഫ്ളാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായിക

കൊച്ചി: മുസ്ലിം (Muslim) വിഭാഗമായതിനാലും ഭര്‍ത്താവ് കൂടെയില്ലാത്തതിനാലും സിനിമയില്‍ (Film Industry) ജോലി ചെയ്യുന്നതിനാലും കൊച്ചിയില്‍ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായിക.
മമ്മൂട്ടിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ‘പുഴു’ (Puzhu) എന്ന ചിത്രത്തിന്റെ സംവിധായിക റത്തീനയാണ്(Ratheena) തനിക്ക് നേരിട്ട അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

മുസ്ലിമാണെന്ന കാരണത്താല്‍ ഫ്ലാറ്റ് വാടകയ്ക്ക് ലഭിക്കാത്ത അനുഭവം മുന്‍പുമുണ്ടായിട്ടുള്ളതിനാല്‍ പുതുമ തോന്നിയില്ലെന്നും സിനിമയില്‍ ജോലി ചെയ്യുന്നതും ഭര്‍ത്താവ് കൂടെയില്ലാത്തതും ഏഴ് വയസ്സുള്ള ഒരു കുട്ടിയുള്ളതുമാണ് ഇപ്പോള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നതെന്നും റത്തീന‌ പറയുന്നു.

റത്തീനയുടെ ഫേസ്ബുക്ക് പോസ്റ്റ്-

റത്തീന ന്ന് പറയുമ്ബോ??’
‘പറയുമ്ബോ? ‘
മുസ്ലിം അല്ലല്ലോ ല്ലേ?? ‘
‘യെസ് ആണ്…’
‘ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’
കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി
സിനിമായോ, നോ നെവര്‍
അപ്പോപിന്നെ മേല്‍ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
‘ബാ.. പോവാം ….’

മലപ്പുറം തൃപ്രങ്ങോട് ക്ഷേത്രത്തില്‍ മമ്മൂട്ടിക്കായി മൃത്യുഞ്ജയ ഹോമം

നടന്‍ മമ്മൂട്ടിയുടെ (Mammootty) ആയുരാരോഗ്യ സൗഖ്യത്തിനായി മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമവും മറ്റ് വഴിപാടുകളും നടന്നു. മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് രണ്ട് മണിക്കൂര്‍ നീണ്ട ഹോമം നടന്നത്. നടന്‍ ദേവനും (Actor Devan) ചടങ്ങില്‍ സംബന്ധിച്ചു.

തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം. ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കല്‍പ്പുഴ കൃഷ്ണന്‍ നമ്ബൂതിരിപ്പാടിന്‍റെ കാര്‍മികത്വത്തില്‍ ഏഴോളം തന്ത്രിമാര്‍ പങ്കെടുത്തു. മമ്മൂട്ടിക്കായി അദ്ദേഹത്തിന്‍റെ പി. എയും നടന്‍ ദേവനും നിരവധി ഭക്തരുമാണ് ബുക്ക് ചെയ്തിരുന്നത്. കോവിഡ് ബാധിച്ചതിനാല്‍ മമ്മൂട്ടിക്ക് എത്താന്‍ കഴിഞ്ഞില്ല.

ലോകം മുഴുവന്‍ മഹാമാരി പടര്‍ന്നു പിടിക്കുമ്ബോള്‍ നാടിന്‍റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥിച്ച ദേവന്‍ തന്ത്രിയില്‍ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്.

എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യത്തിനും ദീര്‍ഘായുസ്സ് ലഭിക്കാനും സകലദോഷ പരിഹാരങ്ങള്‍ക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular