നോർത്ത് റിച്ചാർഡ് (ടെക്സ്സ്): നോർത്ത് റിച്ചാർഡ്ഹിൽസിലെ വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴും പത്തൊമ്പതും വയസുള്ള രണ്ടു കുട്ടികളെ വെടിവെച്ചു കൊന്ന കേസിൽ പ്രതി അറസ്റ്റിൽ.
ഐഷയ മാനുവേൽ (19), ആൻ്റണി (17)എന്നിവരെയാണ് മാതാവിന്റെ കാമുകൻ ജെസ്സി വില്യംസ് (51)വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയത്. ജനുവരി 24തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മാതാവ് സ്ഥാലത്തില്ലാതിരുന്ന സമയത്താണ് ഇവരുമായി ഡേറ്റിംഗ് ബന്ധമുള്ള ജെസ്സി വില്യംസ് എത്തിയത്. വാതിൽ തള്ളിത്തുറന്നു ഉറങ്ങുകയായിരുന്ന ഇരുവരുടെയും തലയ്ക്കു നേരെ ഇയാൾ വെടിയുതിർത്ത ശേഷം സംഭവ സ്റ്റാലത് നിന്നും രക്ഷപ്പെട്ടു.
നാല്പത്തഞ്ചു മിനിറ്റിനു ശേഷം വീട്ടിലെത്തിയ മാതാവ് മക്കളെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസിനെ വിളിച്ചു. ഇവർ എത്തി പരിശോധിച്ചപ്പോൾ 17 വയസ്സുള്ള ആൻ്റണി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐഷയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
സംഭവത്തിന് ശേഷം കാറിൽ രക്ഷാപ്പെടാൻ ശ്രമിച്ച പ്രതി ജെസ്സി വില്യംസിനെ ട്രാഫിക് സ്റ്റോപ്പിനിടെ തിങ്കളാഴ്ച വൈകീട്ട് പോലീസ് പിടികൂടി. ഇയാൾക്ക് എതിരെ ഫസ്റ്റ് ഡിഗ്രി മർഡർ ചാർജ് ചെയ്തു വാർത്ത് ജയിലിലടച്ചു.
പി.പി. ചെറിയാൻ