Wednesday, April 24, 2024
HomeKeralaകാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതരുടെ കള്ളക്കളി

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതരുടെ കള്ളക്കളി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതരുടെ കള്ളക്കളി.

സര്‍വകലാശാലയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ 13 ഗാര്‍ഡനര്‍മാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെയാണ് ഇടതുപക്ഷ സിന്‍ഡിക്കേറ്റ് നിയമനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. സര്‍വകലാശാലകളിലെ അധ്യാപകേതര നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍പറത്തിയാണ് സര്‍വകലാശാലയുടെ പുതിയ തീരുമാനം.

ഇ-വേക്കന്‍സി സംവിധാനത്തിലേക്ക് ഗാര്‍ഡനര്‍ തസ്തികയടക്കം ഉള്‍പ്പെടുത്താന്‍ പി.എസ്.സി 2020 നവംബറില്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഗാര്‍ഡനര്‍ തസ്തിക ഇ-വേക്കന്‍സി സംവിധാനത്തിലുള്‍പ്പെടുത്തുകയും ചെയ്തതാണ്. നിലവിലുള്ള താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനും പുതുതായി പിന്‍വാതില്‍ നിയമനം നടത്താനുമാണ് ചട്ടലംഘനം നടത്തുന്നത്. 10 വര്‍ഷത്തിലധികം സര്‍വിസുള്ള ഗാര്‍ഡനര്‍, റൂംബോയ്, സെക്യൂരിറ്റി ഗാര്‍ഡ്, ഇലക്ട്രിസിറ്റി വര്‍ക്കര്‍, ഡ്രൈവര്‍, കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍ തുടങ്ങിയ തസ്തികകളിലെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹൈകോടതി തടഞ്ഞിരുന്നു. പി.എസ്.സി വഴി മാത്രമേ നിയമനം പാടുള്ളൂവെന്ന ഹരജിക്കാരന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതിനിടെയാണ് ഗാര്‍ഡനര്‍ തസ്തിക പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പിന്‍വാതില്‍ നിയമനത്തിന് നീക്കം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular