Friday, May 10, 2024
HomeKeralaകള്ള് ഷാപ്പിലിരുന്ന് ഫിറ്റ് ആയി തുറന്ന് പറഞ്ഞത് പണ്ട് നടത്തിയ മോഷണകഥ; തമ്മില്‍ പറഞ്ഞ് വിലയും...

കള്ള് ഷാപ്പിലിരുന്ന് ഫിറ്റ് ആയി തുറന്ന് പറഞ്ഞത് പണ്ട് നടത്തിയ മോഷണകഥ; തമ്മില്‍ പറഞ്ഞ് വിലയും ഉറപ്പിച്ചു; നെടുങ്കണ്ടത്തെ പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കള്‍ കുടുങ്ങിയതിങ്ങനെ

നെടുങ്കണ്ടം: ഒരു വര്‍ഷം മുന്‍പ് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം ഷാപ്പിലിരുന്നു മദ്യപിക്കുന്നതിനിടെ സുഹൃത്തിനോട് പറഞ്ഞു, ഷാപ്പില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ ആളെ ക്ഷേത്രം ഭാരവാഹികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണ കേസിലാണ് അന്യാര്‍തൊളു ആനിവേലില്‍ ശശി (പ്രസാദ് 48), കല്‍ത്തൊട്ടി കാനാട്ട് റെജി ജോസഫ് (48) എന്നിവര്‍ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഷാപ്പില്‍ മദ്യപിക്കുന്നതിനിടെ ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം പറഞ്ഞു. വിറ്റാല്‍ 50000 രൂപ കിട്ടും, സുഹൃത്തിന്റെ പക്കലുണ്ടെന്നാണ് പറഞ്ഞത്. ഈ വെളിപ്പെടുത്തലിലാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

2021 ജനുവരി 11 രാത്രിയിലാണ് പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയത്. 2015 ലാണ് ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചത്. വിഗ്രഹം മോഷണം പോയ ശേഷം ക്ഷേത്രം ഭരണ സമിതി പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും കേസില്‍ തുമ്ബൊന്നും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞു.

ഇതിനിടെയാണ് ഷാപ്പിലിരുന്ന് ശശി വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വിവരം ക്ഷേത്രം ഭരണ സമിതി ഭാരവാഹികള്‍ അറിഞ്ഞു. ഭാരവാഹികള്‍ ശശിയെ കമ്ബംമെട്ട് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം താന്‍ സുഹ്യത്ത് റെജി ജോസഫിനെ എല്‍പ്പിച്ചതായി ശശി സമ്മതിച്ചു. റെജിയുടെ വിട്ടില്‍ കമ്ബംമെട്ട് പൊലീസ് നടത്തിയ റെയ്ഡില്‍ കിടപ്പുമുറിയില്‍ ബിഗ് ഷോപ്പറിലാക്കി ചാക്കില്‍ പൊതിഞ്ഞ പഞ്ചലോഹ വിഗ്രഹം കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular