വാഷിംങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ പൊട്ടിത്തെറിച്ച് കാബൂളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസ് മറീന്‍ റൈലിയുടെ മാതാവ് കൈത്തി മക്കല്ലോം. ബൈഡന് വോട്ട് ചെയ്ത വോട്ടര്‍മാരാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദിയെന്ന് ‘വില്‍ക്കൊ മജോറിറ്റി’ ഷോയില്‍ അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ 13 മറീനുകളാണ് കൊല്ലപ്പെട്ടത്.
‘ഇരുപത് വര്‍ഷവും ആറു മാസവും പ്രായമുള്ള മകന്‍ റൈലന്‍ തനിക്ക് ജനിക്കാനിരിക്കുന്ന കുട്ടിയെ കാണാൻ ജോര്‍ദാനില്‍ നിന്നും നാട്ടിലേക്ക് വരാനിരിക്കെയാണ് ബൈഡന്‍ കാബുളില്‍ വച്ചു കൊലപ്പെടുത്തിയത്’-വികാരം അടക്കാനാവാതെ കൈത്തി പറഞ്ഞു. വ്യാഴാഴ്ച രണ്ട് സൈനികര്‍ എന്റെ വീടിന്റെ മുന്‍വശത്തുള്ള ഡോറില്‍ മുട്ടിവിളിച്ചാണ് റൈലന്‍ മരിച്ച വിവരം അറിയിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ഉണര്‍ന്ന സമയത്താണ് അവര്‍ എത്തിയത്.
ബൈഡന്‍ മാത്രമല്ല, ബൈഡനെ പ്രസിഡന്റാക്കിയ ഡമോക്രാറ്റുകളും എന്റെ മകന്റെ മരണത്തില്‍ പങ്കുകാരാണെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ ഇതുവരെ അമേരിക്കന്‍ പ്രഡിന്റാണെന്ന് തോന്നിയിട്ടില്ല. ഇപ്പോഴും സെനറ്ററാണെന്ന് ബൈഡന്റെ വിചാരമെന്നും അവർ പറഞ്ഞു.
റൈലന്റെ ഗര്‍ഭിണിയായ ഭാര്യയേയും ജനിക്കാനിരിക്കുന്ന മകനേയും സംരക്ഷിക്കുന്നതിന് ഫണ്ട് ശേഖരണം തുടങ്ങി. ഇതിനോടകം തന്നെ 500,00 ഡോളര്‍ സമാഹരിക്കാനായി.