തൃശൂര്‍: കട്ലറ്റിനായി ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന് രക്ഷയായി ഫയർഫോഴ്സ്. മണിക്കൂറുകളോളം വേദനകൊണ്ട് പുളഞ്ഞ യുവാവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് രക്ഷപെടുത്തിയത്. തൃശൂര്‍ എം.ജി റോഡിലെ തസ്കിന് റസ്റ്റാറന്റ് ജീവനക്കാരന് ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തിയാണ് കട്ട്ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന യന്ത്രത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് തൃശൂര്‍ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.
വേദനയെടുത്ത് അലറി നിലവിളിച്ച യുവാവ് ശാരീരികമായി തളർന്ന അവസ്ഥയിലായിരുന്നു. കൈയിൽ കുടുങ്ങിയ യന്ത്രം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യാനാണ് ഫയർഫോഴ്സ് തീരുമാനിച്ചത്. ഇതിനായി ആദ്യം ജില്ലാ ആശുപത്രിയിലെത്തി, മരവിപ്പിക്കാനുള്ള മരുന്ന് നൽകി. അതിനുശേഷം ഫയർഫോഴ്സ് ഓഫീസിലെത്തിച്ച് ഹൈഡഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കൈപ്പത്തിയിൽ കുടുങ്ങിയ മെഷീന് അറുത്ത്മാറ്റുകയായിരുന്നു. കൈവിരലുകള്‍ക്ക് സാരമായി ക്ഷതമേറ്റ മുഹമ്മദിനെ പിന്നീട് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
അസി. സ്റ്റേഷന് ഓഫിസര്‍ ബല്‍റാം ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫിസര്‍മാരായ രാജന്, ജോജി വര്‍ഗീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാര്‍ വി.എസ്. സ്മിനേഷ് കുമാര്‍, മധു പ്രസാദ്, സന്‍ജിത്, ദിനേഷ്, ജിന്‍സ്, ഫൈസല്‍, വിബിന് ബാബു, ശോബിന്‍ ദാസ്, മണികണ്ഠന്, ഫയര്‍ റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ എഡ്വാര്‍ഡ്, ബിനോദ് ഹോംഗാര്‍ഡ് രാജീവ്, രാജന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.