ശ്രീനഗര്‍: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറെ വധിച്ചു. ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം.
ഋഷിപോറയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടലില്‍ മൂന്നു സെനികര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു.
നിസാര്‍ ഖാണ്ഡെ എന്ന ഭീകരനാണു കൊല്ലപ്പെട്ടതെന്നു ജമ്മുകശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.