2022 ഡിസംബര്‍ 18 ന് ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങുേമ്ബാള് കപ്പുമായി വിജയ നൃത്തം ചെയ്യുന്നത് ഏതു രാജ്യമായാലും ഈ ലോകകപ്പിലെ ഒരേയൊരു വിജയി ആതിഥേയരായ ഖത്തര്‍ മാത്രമാകും…
അലാവുദ്ദീന്റെ അത്ഭുത വിളക്ക് നല്കുന്ന വിസ്മയങ്ങള്‍ക്കും അപ്പുറമാണ് ലോകകപ്പ് കാഴ്ചവെക്കുന്ന അതിശയങ്ങള്‍. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക വിസ്മയമാകാന് ഈ ചെറിയ രാജ്യം കാഴ്ചവെക്കുന്ന സമാനതകളില്ലാത്ത ഒരുക്കങ്ങള്‍ ചരിത്രമാവുകയാണ്.
പതിനൊന്നു വര്‍ഷം മുമ്ബ്, 2010 ഡിസംബര്‍ ഒന്നിന്, ലോക ഫുട്ബാളിന്റെ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ ഒരു വനിതാശബ്ദം മുഴങ്ങുകയുണ്ടായി. 2022ലെ ലോകകപ്പിന് വേദിയൊരുക്കാന്‍ തയാറായി രംഗത്തുവന്ന സ്റ്റേറ്റ് ഓഫ് ഖത്തര്‍ എന്ന കൊച്ചു ഗള്‍ഫ് രാജ്യത്തിെന്റ പ്രഥമ വനിത ശൈഖ മോസ ബിന്ത് നാസര്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ അടക്കമുള്ള ലോക ഫുട്ബാള്‍ സംഘടനയുടെ ഭരണസമിതി അംഗങ്ങള്‍ക്കും അന്താരാഷ്ട്ര ഡെലിഗേഷനും മുമ്ബാകെ ഫൈനല്‍ ബിഡ് സമര്‍പ്പിച്ചു നടത്തിയ വൈകാരികമായ പ്രസംഗമായിരുന്നു അത്.
ശൈഖ മോസ പ്രസംഗം തുടങ്ങിയത് ഇങ്ങനെ: ”ബഹുമാനപ്പെട്ട കമ്മിറ്റി മുമ്ബാകെ ഞാന്‍ ഒരു ചോദ്യം ഉന്നയിക്കുകയാണ്. മധ്യപൗരസ്ത്യദേശത്തേക്ക് ഫുട്ബാള്‍ ലോകകപ്പ് എന്നാണ് വിരുന്നുവരുക? ഞങ്ങളുടെ ലോകത്തിന്, ഞങ്ങളുടെ പ്രദേശത്തിന്, ഞങ്ങളുടെ സംസ്കാരത്തിന് ഈ ലോക മാമാങ്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എപ്പോഴാണ് ബോധ്യപ്പെടുക? ഇത്തരം ചോദ്യങ്ങള്‍ മുമ്ബും ഫിഫക്ക് മുമ്ബാകെ ഉന്നയിക്കപ്പെടുകയും വ്യക്തമായ മറുപടി നല്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1930ല്‍ ലാറ്റിനമേരിക്കയെയും 1994ല്‍ വടക്കേ അമേരിക്കയെയും 2002ല്‍ ഏഷ്യയെയും 2010ല്‍ ആഫ്രിക്കയെയും ഫിഫ ആദരിച്ചത് അവിടെത്ത ജനങ്ങള്‍ക്ക് ലോക ഫുട്ബാള്‍ മാമാങ്കം സമ്മാനിച്ചുകൊണ്ടായിരുന്നു. ഓരോ ഘട്ടത്തിലും വ്യക്തമായ അവബോധത്തോടെയും മികച്ച തീരുമാനങ്ങളിലൂടെയും ഫിഫ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. ലോക ഫുട്ബാളിലെ ഏറ്റവും വലിയ മേളയെ അതിനെ ഏറെ സ്നേഹിക്കുന്ന മധ്യപൗരസ്ത്യദേശത്തിന് സമ്മാനിക്കുകയെന്ന മഹത്തായ ദൗത്യമാണ് ഇനി ഫിഫക്ക് നിര്‍വഹിക്കാനുള്ളത് എന്നു ഞാന്‍ കരുതുന്നു. അത് യാഥാര്‍ഥ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ഒരു രാജ്യവും ഒരു ജനതയും ഒരു സംസ്കാരവും അതിനായി കാത്തിരിക്കുന്നു.”
ആ അവതരണത്തിനുശേഷം അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു:
”ദ വിന്നര്‍ ഈസ് ഖത്തര്‍.”2022 ലോക കപ്പിെന്റ വേദിയായി മധ്യപൂര്‍വ ഏഷ്യയിലെ കൊച്ചു രാജ്യമായ ഖത്തറിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിന്റെ ചരിത്രപ്രസിദ്ധ പ്രഖ്യാപനം !
2022 ലോകകപ്പ് ആതിഥേയത്വം ഖത്തറിനാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാസ്റ്റര്‍
തുടര്‍ന്ന് ലോകകപ്പിനായി ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയും പ്രകൃതി സംരക്ഷണ രീതിയും ഞങ്ങളൊരുക്കുമെന്ന് ഖത്തര്‍ പറഞ്ഞപ്പോള്‍ ആലങ്കാരിക വാക്കുകളായി എല്ലാവരും കരുതി. എന്നാല്‍, കൃത്യം 10 വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഖത്തര്‍ പുതിയ ലോകമായി. സ്പോര്‍ട്സിലെ ശാസ്ത്ര -സാങ്കേതിക വിദ്യകളുടെ പരമോന്നത വിനിയോഗം ഇന്നിവിടെ കാണുന്നു. ഖത്തര്‍ എന്ന കൊച്ചു രാജ്യം ലോകത്തിെന്റ നെറുകയില്‍ പുതിയ കായിക ചരിത്രമെഴുതും. ഫുട്ബാള്‍ എന്ന മനോഹര സൃഷ്ടി മധ്യപൂര്‍വേഷ്യന്‍ മേഖലയിലെ ഹൃദയവികാരമാകും.
തീരെ ചെറുതും, ലോകകപ്പില്‍ ഒരിക്കല്‍പോലും പങ്കെടുത്തിട്ടുമില്ലാത്തതുമായ ഒരു രാജ്യത്തിന് എങ്ങനെ ലോകമേള വിജയകരമായി സംഘടിപ്പിക്കാനാകും. അത്തരം ആശങ്കകള്‍ മറികടക്കണമെങ്കില്‍ കൊച്ചു അറബി രാജ്യം ഏതറ്റംവരെ വിട്ടുവീഴ്ചകള്‍ക്ക് തയാറാവണം. ആ സഹനത്തിനു സാംസ്കാരിക സന്തുലിതാവസ്ഥ നിലനിര്ത്തുവാനാകുമോ… ലോകത്തെ ആശങ്കപ്പെടുത്തിയ ചോദ്യങ്ങള്‍ ഏറെയായിരുന്നു. എന്നാല്‍, സംസ്കാരത്തിനും പാരമ്ബര്യത്തിനും ആചാരങ്ങള്‍ക്കും അപ്പുറം ഫുട്ബാള്‍ എന്ന വികാരത്തെയും അവര്‍ ചേര്‍ത്തുപിടിക്കുകയാണ്. ‘അറബിയും ഒട്ടകവും’ എന്ന ചൊല്ല് ഖത്തര്‍ ലോകകപ്പിലൂടെ ‘അറബിയും ഫുട്ബാളും എന്നതിലേക്കു വഴിമാറും..!’
പ്രതിബന്ധങ്ങളെ ഡ്രിബ്ള്‍ ചെയ്ത് ഖത്തര്‍
സാധാരണഗതിയില്‍ വേദി അനുവദിച്ചുകിട്ടാനുള്ള ബിഡില്‍ പങ്കാളികളാവുകയും അതില്‍ പിന്തള്ളപ്പെടുകയും ചെയ്യുന്ന മറ്റു രാജ്യങ്ങള്‍ സ്പോര്‍ട്സ്മാന്‍ഷിപ്പോടെ, തങ്ങള്‍ക്ക് പിന്നീടൊരു അവസരമാകാമെന്നു കരുതി വിജയികളെ അഭിനന്ദിക്കുകയും മത്സര നടത്തിപ്പിന് സര്‍വവിധ പിന്തുണകളും അറിയിക്കുകയുമാണ് പതിവ്. എന്നാലിവിടെ ആ പ്രഖ്യാപനം കേട്ട ഉടന്‍ ഒപ്പം അപേക്ഷകരായിട്ടുണ്ടായിരുന്ന അമേരിക്കയടക്കം പടിഞ്ഞാറന്‍ ശക്തികള്‍ ഒന്നടങ്കം ഖത്തറിന് എതിരെ അണിനിരക്കുകയായിരുന്നു, ആ തീരുമാനം നടപ്പാക്കാതിരിക്കാനായി. വേദി മാറ്റിയെടുക്കാനായി, സകലവിധ സൂചന മര്യാദകളും അവര്‍ കാറ്റില്‍ പറത്തി.
ആരോപണങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്. ഖത്തറിനെപ്പോലെ ‘മനുഷ്യാവകാശ ലംഘനം’ നടത്തുന്ന ഒരു രാജ്യത്തെങ്ങനെ സുരക്ഷിതമായി മത്സരങ്ങള്‍ നടത്തും? അവിടത്തെ കൊടുംചൂടില്‍ പാശ്ചാത്യര്‍ എങ്ങനെ പന്തുതട്ടും? കുറഞ്ഞ വിസ്തൃതിയുള്ള രാജ്യം എങ്ങനെ ഇത്രയധികം പേരെ ഉള്‍ക്കൊള്ളും? അതിനു പറ്റിയ ഗതാഗത സൗകര്യങ്ങള്‍ അവര്‍ക്കുണ്ടോ? അവരുടെ ‘മതാധിഷ്ഠിത’ രാഷ്ട്രീയ, സാംസ്കാരിക സംവിധാനം ലോകകപ്പിലെ സങ്കര സംസ്കാരം എങ്ങനെ സഹിക്കും?
കേവലം രണ്ടു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഒന്നര മില്യന്‍ അതിഥികളെ എങ്ങനെ സ്വീകരിക്കാനാവും… അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര സംശയങ്ങളും ആരോപണങ്ങളും അവര്‍ ഉയര്‍ത്തി. അവിടെ തീര്‍ന്നില്ല, ഇതേ സംശയങ്ങള്‍ ഉയര്‍ത്തി അന്ന് ജര്‍മന്‍ ഫുട്ബാള്‍ ഫെഡറേഷന് പ്രസിസന്റും പ്രമുഖ നിയമജ്ഞനുമായ തിയോ സ്വാന്‍സിഗര്‍ കോടതിയെ സമീപിച്ചു. മത്സര അവകാശം റദ്ദുചെയ്യണമെന്ന ആവശ്യവുമായി ഫിഫയില്‍ ഉന്നത സ്ഥാനത്തുണ്ടായിരുന്ന അമേരിക്കന്‍ പ്രതിനിധി ജര്‍മന്‍കാരനെ സഹായിക്കാന്‍ തെളിവുകളുമായി രംഗത്തുവന്നു.
സൂഫ് വഖീഫിനടുത്തുള്ള കെട്ടിടത്തില്‍ ലോകകപ്പിെന്റ ഔദ്യോഗിക ചിഹ്നം പ്രദര്‍ശിപ്പിച്ചപ്പോള്‍
അന്നത്തെ ഫിഫ വൈസ് പ്രസിഡന്റ് ഖത്തറുകാരനായ ബിന്‍ ഹമാം സെപ് ബ്ലാറ്റര്‍ അടക്കമുള്ളവര്‍ക്ക് ശതകോടികള്‍ കൈമാറിയാണ് വേദി വിലക്കെടുത്തതെന്ന ആരോപണം വരെ ഉന്നയിക്കപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്തവിധം അമേരിക്കന്‍ നീതിന്യായ വകുപ്പും എഫ്.ബി.ഐയും ഖത്തര്‍ സംഘാടക സമിതിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങി. ഇതൊന്നും പോരാഞ്ഞ് ഉപരോധവും ഖത്തറിനെതിരെ എത്തി. എത്ര വലിയ രാജ്യമായാലും പിടിച്ചുനില്‍ക്കാനാവാത്ത പ്രതിസന്ധികള്‍…
അപ്പോഴൊന്നും ഒരിഞ്ചുപോലും കുലുങ്ങാതെ, കായിക സംസ്കാരത്തിന് ജീവിതത്തില്‍ വലിയ സ്ഥാനം നല്കുന്ന ആ കൊച്ചു രാജ്യം ചരിത്ര നിയോഗം തേന്റടത്തോടെ ഏറ്റെടുത്ത് മുന്നോട്ടു നീങ്ങി. എതിരാളികളുടെ ആദ്യ ആരോപണമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തീര്‍ക്കാന്‍ രാജ്യം മുഴുവന്‍ നിര്‍മാണ ഭൂമിയാക്കി മാറ്റി. അപ്പോഴാണ് അമേരിക്കക്കാര്‍ക്കൊപ്പം ചേര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷനലും മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നത്. നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍പോലും നല്‍കുന്നില്ല, അത്തരം ആയിരക്കണക്കിനു തൊഴിലാളികള്‍ അവിടെ മരിച്ചുവീഴുന്നു എന്നൊക്കെയായിരുന്നു പുതിയ ആരോപണങ്ങള്‍.
അതിലൊന്നും വാസ്തവമില്ലെന്നും പെരുപ്പിച്ചുകാട്ടിയ കണക്കുകളാണെന്നും രേഖകള്‍ നിരത്തി ഖത്തര്‍ പൊളിച്ചടുക്കി. കൂടുതല്‍ സൗകര്യങ്ങള്‍ നല്കി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങി. അപ്പോഴേക്കും അഴിമതി ആരോപണത്തെ തുടര്‍ന്ന് സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. ഒപ്പം ഖത്തറുകാരനായ വൈസ് പ്രസിഡന്റ് ഹമാം ആജീവനാന്തം ഫുട്ബാള്‍ രംഗത്തുനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.
പുതിയ ഫിഫ പ്രസിഡന്റ് ജോവാനി ഇന്‍ഫന്റിനോയുടെ അരങ്ങേറ്റംതന്നെ കൗതുകകരമായൊരു പ്രഖ്യാപനത്തോടെയായിരുന്നു. അത് വീണ്ടും ഖത്തറിന് ആശങ്കയുടെ നാളുകള്‍ സമ്മാനിച്ചു. മത്സരങ്ങളുടെ ഇപ്പോഴത്തെ ഘടന മാറ്റി 48 ടീമുകളെ ഉള്‍പ്പെടുത്തി ഫുട്ബാള്‍ ലോക കപ്പ് നടത്തും. വേദികള്‍ ഒമാന്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, യു.എ.ഇ എന്നിവയുമായി പങ്കിടണം. ഖത്തര്‍ ലോകകപ്പ് മധ്യേഷ്യന്‍ ലോകകപ്പാവുന്ന അവസ്ഥ!
അതുകൊണ്ടും കുലുങ്ങാതെ ഖത്തര്‍ ശാന്തരായി മുന്നോട്ടു പോയി. ആദ്യം ഇന്‍ഫന്റിനോ തന്നെ തീരുമാനം മാറ്റിയതായി അറിയിച്ചു. ടീം വിപുലീകരണം അടുത്ത കാനഡ-മെക്സികോ-അമേരിക്ക ലോകകപ്പിലേക്കു മാറ്റി. നിയമനടപടികള്‍ക്കു പോയ ജര്മന്കാരന് പ്രസിഡന്റിന് തോറ്റ് നാണംകെട്ട് കോടതിയുടെ പടിയിറങ്ങേണ്ടിവന്നു. അയാള്‍ക്ക് ജര്‍മന്‍ ഫുട്ബാള്‍ പ്രസിഡന്റ് സ്ഥാനവും അതോടെ നഷ്ടമായി.ഫീനിക്സ് പക്ഷിയെപ്പോലുള്ള ഖത്തറിന്റെ ഉയിര്ത്തെഴുന്നേല്പാണ് പിന്നീട് ലോകം കണ്ടത്.
ഫുട്ബാള്‍ ഇവിടെ ആദരിക്കപ്പെടുന്നു
പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച് അവിടെ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ആധുനിക ലോകത്ത് സര്‍വ സാധാരണമാണ്. എന്നാല്‍ ഒരു നഗരം, അതും അത്യാധുനിക സൗകര്യങ്ങളോടെ, വരും നൂറ്റാണ്ടിലെ പരിഷ്കാരങ്ങള്‍കൂടി ഉള്‍ക്കൊണ്ട് നിര്‍മിച്ച് അവിടെ ഫുട്ബാള്‍ മത്സരങ്ങള്‍ നടത്തുക എന്നത് അതിശയിപ്പിക്കുന്നതാണ്. ഖത്തറിന് മാത്രം കഴിയുന്ന വിസ്മയം. 45 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന ഈ വിസ്മയ പ്രദേശത്ത് നാലര ലക്ഷം പേര്‍ക്ക് ജീവിക്കാനുള്ള ആഡംബര സൗകര്യങ്ങളുണ്ട്. പാര്‍പ്പിട സമുച്ചയങ്ങളും പാര്‍ക്കുകളും ആധുനിക യാത്രാ സൗകര്യങ്ങളും നൂറുകണക്കിന് റസ്റ്റാറന്റുകളും ഷോപ്പിങ് മാളുകളുമായി ദോഹയുടെ ഉത്തരഭാഗത്തെ ആ മരുഭൂമി കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് 38 ചതുരശ്ര മൈല്‍ വലുപ്പമുള്ള ലുസൈല്‍ നഗരമായി മാറുന്നത്. അവിടെയാണ് ചരിത്രത്തിന്റെ ഭാഗമാകുന്ന സമാപന മത്സരം.
ലുസൈല്‍ ഐക്കണിക്ക് സ്റ്റേഡിയം
വിസ്മയങ്ങള്‍ ഒരുപാട് ഒളിപ്പിച്ചാണ് ലോകകപ്പ് ഫൈനല്‍ വേദിയായ ലുസൈല്‍ ഐകണിക് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. പേരുപോലൊരു പ്രതിബിബം തന്നെ. ലോകകപ്പ് ഫൈനല്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ക്ക് ഒരുപാട് പവിത്രതയുണ്ട്. പില്ക്കാലത്തു ആ രാജ്യത്തിന്റെ ഏറ്റവും വലിയ സ്മാരക അടയാളമായതു മാറും. ഒളിമ്ബിക് സ്റ്റേഡിയങ്ങളുടെ ഗണത്തിലാകും പിന്നീടുള്ള അതിെന്റ സ്ഥാനം. ചരിത്ര സ്മാരകമായി മാറുന്ന ഖത്തര്‍ ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തെ മധ്യപൂര്‍വ ഏഷ്യയിലെ ഏറ്റവും മനോഹരവും കാര്യക്ഷമവുമമായ കായിക വേദിയായിട്ടു തന്നെയാണ് അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ഒരു കളിക്കളം എന്നതിലേറെ ഭാവിയുടെ മുതല്‍ക്കൂട്ടായി മാറിയേക്കാവുന്ന ഒരു ചെറുനഗരമായിട്ടാണ് അവിടം വികസിപ്പിച്ചിരിക്കുന്നത്. ദോഹ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലമുള്ള ലുസൈല്‍ നഗരത്തിലെ വിശാലമായ സമുച്ചയത്തിലാണ് 80,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ കായിക വിസ്മയം സ്ഥിതി ചെയ്യുന്നത്.
കൂള്‍ ഖത്തര്‍
ഖത്തറിലെ കടുത്ത ചൂട് കാലാവസ്ഥയുടെ പേരില്‍ ആശങ്കപ്പെട്ടവരെ ഒരു കളി നഗരം ഒന്നടങ്കം ഏതു കാലാവസ്ഥയിലും നിശ്ചിത ചൂടില്‍ ക്രമീകരിച്ചുകൊണ്ട് ഖത്തര്‍ വിസ്മയിപ്പിച്ചു. കളിക്കുന്നവര്‍ക്കും കളികാണുന്നവര്‍ക്കും 21 മുതല്‍ 24 വരെയുള്ള എയര്‍കണ്ടീഷണര്‍ നല്കുന്ന ചൂടിന്റെ അതെ നിലവാരത്തില്‍ കാലാവസ്ഥ ക്രമീകരിച്ചിരിക്കുന്നു. കേട്ടുകേള്‍വിയില്ലാത്ത ഒരനുഭവം. കളിക്കളത്തിലേക്കുള്ള പ്രവേശനത്തിരക്ക് നിയന്ത്രിക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രവേശന കവാടങ്ങളും, അവിടെ നിന്ന് സ്റ്റേഡിയം ഗേറ്റിലേക്ക് നിരവധി ചെറു ടണലുകളും ജലധാരായന്ത്രങ്ങളുടെ അകമ്ബടിയുള്ള ആറു ചെറു പാലങ്ങളും സജ്ജീകരിച്ചു. അറുപതിനായിരം പേര് ഒരുമിച്ചു കളികാണാന്‍ എത്തിയാലും അതു കഴിഞ്ഞ് മടങ്ങിപ്പോയാലും അതിെന്റയൊന്നും അസ്വസ്ഥത കളികാണുന്നവര്‍ക്കും സംഘാടകര്‍ക്കും ഉണ്ടാകാത്ത വിധമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ടിക്കറ്റിലെ അറിയിപ്പിനു പുറമെ കളിക്കളത്തിനുള്ളിലെ ഓരോ എന്‍ട്രി ഗേറ്റിലും ആരൊക്കെ ഏതു വഴിയിലൂടെ അകത്തും പുറത്തും കടക്കണം എന്നുള്ളതിനുള്ള നിര്‍ദേശങ്ങളുമുണ്ടാവും. അതുപോലെ പഴുതടച്ച ഗതാഗത ശൃംഖലയും സജ്ജീകരിച്ചിട്ടുണ്ട്.
നിര്മിതികളില് പലതും താല്ക്കാലികവും പ്രകൃതിക്ക് ഹാനികരമാകാത്ത വിധവുമാണ്. ഏതു നേരവും അഴിച്ചു മറ്റിടങ്ങളില്‍ സ്ഥാപിക്കാവുന്ന സൗകര്യത്തിലുമാണ് നിര്‍മാണം. മത്സര കാലഘട്ടത്തില്‍ വിദേശികള്‍ പാര്‍ക്കുന്നിടത്ത് മദ്യനിരോധനം ബാധകമാക്കില്ലെന്നും അവര്‍ക്കിഷ്ടമുള്ള പരമ്ബരാഗത വേഷങ്ങള്‍ അണിയുന്നത് തടയില്ലെന്നും സംഘാടകര്‍ പ്രഖ്യാപിച്ചു. ഇവിടെയാണ് ഖത്തര്‍ ഭരണകൂടത്തിന്റെയും ജനതയുടെയും വിട്ടുവീഴ്ചകളുടെയും സഹനത്തിന്റെയും വലുപ്പം നാം അറിയുന്നത്.
സ്റ്റേഡിയത്തില്‍ ഒരുക്കുന്ന ശീതീകരണ സംവിധാനം
കളി നഗരങ്ങള്‍ തീരെ ചെറിയ പട്ടണങ്ങള്‍ ആയതുകൊണ്ട് മത്സരങ്ങള്‍ കാണാനെത്തുന്ന ലക്ഷക്കണക്കിന് വിദേശ പൗരന്മാര്ക്ക് ആവശ്യത്തിനുള്ള പാര്‍പ്പിടങ്ങള്‍ നല്കുവാന് കഴിയുകയിെല്ലന്ന സന്ദേഹവും പരിഹരിച്ചു. സമുദ്രതീരമായ ഖത്തര്‍ ലക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നവിധം ആഡംബര ക്രൂയിസ് ഷിപ്പുകള്‍ പാര്‍പ്പിടങ്ങളായി സജ്ജീകരിക്കുമെന്നും പന്തുകളിയെ നെഞ്ചോടു ചേര്‍ത്തിട്ടുള്ള ഓരോ ഖത്തറുകാരനും അവന്റെ ഭവനങ്ങള്‍ അതിഥികളുമായി പങ്കിടുമെന്നും അതൊരു ഹൃദയം പങ്കിടലാകുമെന്നും സംഘാടക സമിതി പ്രഖ്യാപിച്ചത് ഖത്തര്‍ ജനത ഏറ്റെടുത്തു. ഒപ്പം നിരവധി ആഡംബര ഹോട്ടലുകള്‍ വിസ്മയ വേഗത്തില്‍ പണിതുയര്‍ത്തി.
ഖത്തര്‍ ഒരു വിസ്മയ ലോകമായി മാറുകയാണ്. ലോകം ഒഴുകിയെത്തുന്നത് ഖത്തറിലേക്കല്ല, ഖത്തരികളുടെ ഹൃദയത്തിലേക്കായിരിക്കും. ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ആഡംബരവും സൗകര്യങ്ങളും സ്നേഹവും പരിചരണവുമാവും അവരെ കാത്തിരിക്കുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയുള്ള കാലം ലോകം ഖത്തറിലേക്ക് ചുരുങ്ങും. ഭാഷകളും ദേശങ്ങളും വന്‍കരകളും വംശങ്ങളും അവിടെ സൗഹൃദത്തിെന്റയും മാനവികതയുടെയും കഹ്വ നുണയും.