Thursday, March 28, 2024
HomeGulfകടല്‍ വഴി ആദ്യസംഘം എത്തി; ജിദ്ദ തുറമുഖത്ത് വിപുലമായ ഒരുക്കങ്ങള്‍

കടല്‍ വഴി ആദ്യസംഘം എത്തി; ജിദ്ദ തുറമുഖത്ത് വിപുലമായ ഒരുക്കങ്ങള്‍

ജിദ്ദ: കടല്‍മാര്‍ഗം വിദേശ ഹജ്ജ് തീര്‍ഥാടകരെത്തിത്തുടങ്ങി. സുഡാനില്‍ നിന്നുള്ള ആദ്യസംഘം വെള്ളിയാഴ്ച ജിദ്ദ ഇസ്‍ലാമിക് തുറമുഖത്ത് കപ്പലിറങ്ങി.

1,519 തീര്‍ഥാടകരാണ് സംഘത്തിലുള്ളത്. തുറമുഖ ഡയറക്ടര്‍ ജനറല്‍ എന്‍ജി. മാജിദ് ബിന്‍ റാഫിദ് അല്‍ഹര്‍ക്കോബിയും തുറമുഖ ഉദ്യോഗസ്ഥരും ചേര്‍ന്ന് പൂക്കളും സമ്മാനങ്ങളുമായി ഹാജിമാരെ സ്വീകരിച്ചു. ദൈവത്തിന്റെ അതിഥികളായ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും സൗകര്യങ്ങളും വളരെ ഉയര്‍ന്നനിലയില്‍ ഒരുക്കിയതായി തുറമുഖ ജനറല്‍ അതോറിറ്റി മേധാവി ഉമര്‍ ബിന്‍ തലാല്‍ ഹരീരി വിശദീകരിച്ചു. ഹാജിമാരുടെ എമിഗ്രേഷന്‍ നടപടികളും ലഗേജ് സ്വീകരിക്കുന്നതിനും അവ വേര്‍തിരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

കപ്പലുകളുടെ പ്രവേശനവും പുറപ്പെടലും സുഗമമാക്കുന്നതിനായി അഞ്ച് ആഗമന, പുറപ്പെടല്‍ ഹാളുകള്‍ തുറമുഖത്തിന്റെ പാസഞ്ചര്‍ ടെര്‍മിനലില്‍ ഉണ്ട്. തീര്‍ഥാടകരെ കപ്പലുകളില്‍നിന്ന് ബസുകള്‍ വഴി മാരിടൈം കണ്‍ട്രോള്‍ ടവറിലെ പുതിയ റോഡിലൂടെ അറൈവല്‍ ഹാളുകളിലേക്ക് എത്തിക്കും. ഇതിനായി 19 ബസുകള്‍ പോര്‍ട്ടിലുണ്ട്.

അറൈവല്‍ ഹാളില്‍ പാസ്പോര്‍ട്ട് വിഭാഗത്തിന്റെ നേരത്തേയുള്ള 20 കൗണ്ടറുകള്‍ക്കുപുറമെ 54 കൗണ്ടറുകള്‍ അധികമായി ഒരുക്കിയിട്ടുണ്ട്. ബോര്‍ഡിങ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനായി നിരവധി അധിക കൗണ്ടറുകള്‍കൂടി ചേര്‍ത്ത് ഡിപാര്‍ച്ചര്‍ ഹാള്‍ പുനഃസജ്ജീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ബാഗേജ് കൈകാര്യം ചെയ്യുന്നതിനും വിശാലമായ സ്ഥലസൗകര്യം ഏര്‍പ്പെടുത്തി. സമയവും പ്രയത്നവും കുറയ്ക്കുന്നതിനായി നാല് ബോര്‍ഡര്‍ ഗാര്‍ഡ് പരിശോധന ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുറമുഖത്തിനുള്ളില്‍ പ്രാഥമികാരോഗ്യ സേവനങ്ങള്‍ ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു. പ്രാഥമിക ശ്രുശൂഷകള്‍ക്ക് മെഡിക്കല്‍ ഡിസ്പെന്‍സറിയുണ്ട്. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളില്‍ എത്തിക്കുന്നതിന് വിപുലമായ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular