ഇന്ന് (ശനി) രാവിലെ ഡെലവെറിലെ റെഹോബോത്ത് ബീച്ചിന് സമീപമുള്ള അവധിക്കാല വസതീയിൽ നിന്ന് സവാരി നടത്തുന്നതിനിടെ പ്രസിഡന്റ് ബൈഡൻ ബൈക്കിൽ നിന്ന് വീണു.
സീക്രട്ട് സർവീസ് ഏജന്റുമാർ 79-കാരനായ കമാൻഡർ ഇൻ ചീഫിനെ കയ്യോടെ സഹായിക്കുകയും എഴുന്നേൽപ്പിക്കുയും ചെയ്തു.
ബൈക്ക് നിർത്തി ചുറ്റുമുള്ള ആളുകളോട് സംസാരിക്കാൻ ഒരുങ്ങുകയായിരുന്നു ബൈഡൻ. എന്നാൽ കാൽപാദം സിഐസിലിന്റെ പെടലി കുടുങ്ങി പ്രസിഡന്റ് വീഴുകയായിരുന്നു.
ഒന്നും പറ്റിയില്ല എന്നു പറഞ്ഞാണ് പ്രസിഡന്റ് എഴുന്നേറ്റത്.
ബൈഡൻ രാവിലെ 8:30 ഓടെ കേപ് ഹെൻലോപ്പൻ സ്റ്റേറ്റ് പാർക്കിന്റെ ബൈക്ക് പാതയിലൂടെ ആയിരുന്നു സഞ്ചാരം.
ഒരു മണിക്കൂറിന് ശേഷം, ഭാര്യ ജിൽ മുന്നോട്ടു പോയ ശേഷമാണ് സംഭവം. അദ്ദേഹം കടന്നുപോകുന്നത് കാണാൻ പ്രസ് പൂളിന് സമീപം തടിച്ചുകൂടിയ 30 ഓളം നാട്ടുകാരുടെ അടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.
വീഴ്ചയിൽ മുറിവോ പോറലുകളോ ദൃശ്യമല്ലെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു.
വീഴ്ചയ്ക്ക് ശേഷം ബിഡൻ സുഖമായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈദ്യസഹായം ആവശ്യമില്ല.
വീഴ്ചക്ക് ശേഷം പ്രസിഡന്റ് മാധ്യമപ്രവർത്തകരോട് സംസാരിച്ചു.
ബൈഡൻ പ്രസിഡന്റായ 16 മാസത്തിനിടയിൽ എയർഫോഴ്‌സ് വണ്ണിന്റെ പടികളിൽ ആവർത്തിച്ച് വീഴുകയുണ്ടായി. ഏറ്റവും ഒടുവിൽ ജൂൺ 8 ന് ജിമ്മി കിമ്മലുമായി അഭിമുഖത്തിനായി വാഷിംഗ്ടണിൽ നിന്ന് പുറപ്പെടുമ്പോഴായിരുന്നു വീണത്
2020 ഡിസംബറിൽ, അന്നത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാൾ, കുളിച്ചതിന് ശേഷം, തന്റെ നായ മേജറിനെ ഓടിച്ചിട്ട് നായ്ക്കുട്ടിയുടെ വാലിൽ പിടിച്ചു, ആഴ്ചകളോളം മെഡിക്കൽ ബൂട്ട് ധരിക്കാൻ നിർബന്ധിതനായി.