Saturday, April 20, 2024
HomeKeralaപൊലീസിന് നേരെ ലഹരി മാഫിയ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്, മൂന്നുപേര്‍ പിടിയില്‍

പൊലീസിന് നേരെ ലഹരി മാഫിയ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്, മൂന്നുപേര്‍ പിടിയില്‍

കുന്നംകുളം: പെരുമ്ബിലാവില്‍ ബൈക്കിലെത്തിയ പൊലീസുകാരനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ലഹരി മരുന്ന് മാഫിയ സംഘത്തിലെ മൂന്നുപേരെ കുന്നംകുളം നഗരത്തില്‍നിന്ന് അതിസാഹസികമായി പൊലീസ് പിടികൂടി.

പ്രതികളില്‍ ഒരാള്‍ പൊലീസ്‌ ഉദ്യോഗസ്ഥനെ ആക്രമിച്ച്‌ പരിക്കേല്‍പിച്ചു.

കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി കൊട്ടിലിങ്ങല്‍ വളപ്പില്‍ അക്ഷയ് (24), ചിറമനേങ്ങാട് ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷമ്മാസ് (22), പെരുമണ്ണൂര്‍ കപ്ലേങ്ങാട് കിരണ്‍ (22) എന്നിവരെയാണ് സിഐ വി.സി. സൂരജും സംഘവും അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അക്ഷയ്. പരിക്കേറ്റ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹംന്ദിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി പെരുമ്ബിലാവ് പാതാക്കരയില്‍ പൊലീസുദ്യോഗസ്ഥനെ കഞ്ചാവ് മാഫിയ സംഘം ഓടിച്ചിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. കുന്നംകുളം സ്റ്റേഷനിലെ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അബു താഹിറിനുനേരെയായിരുന്നു ആക്രമണശ്രമം. വടിവാളുമായി 50 മീറ്ററോളം അക്രമിസംഘം പുറകെ ഓടിയെത്തിയെങ്കിലും പൊലീസുകാരന്‍ വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. പിന്നീട് അക്രമികള്‍ പൊലീസുകാരന്റെ ബൈക്കുമായി കടന്നുകളഞ്ഞു. തിങ്കളാഴ്ചയാണ് വടക്കാഞ്ചേരി റോഡില്‍നിന്ന്‌ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്.

പാതാക്കരയില്‍ പൊലീസിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് ശേഷം അക്രമികള്‍ കൊരട്ടിക്കരയിലെ ഒരു യുവാവിനെ വെട്ടി പരിക്കേല്‍പിച്ചിരുന്നു. കുന്നംകുളം, പെരുമ്ബിലാവ് മേഖലയില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ തഴച്ചുവളരുന്നത് ജനങ്ങള്‍ക്ക് ഭീഷണിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular