ഗുജറാത്തിൽ 2002 ൽ നടന്ന കലാപത്തിനിടെ കോൺഗ്രസ് നേതാവ് എഹ്സാൻ ജാഫ്രി കൊല്ലപ്പെട്ടതിന് അന്നു മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിക്കു പങ്കില്ലെന്ന അന്വേഷണ സംഘത്തിന്റെ തീർപ്പിനെതിരെ അദ്ദേഹത്തിന്റെ വിധവ സാക്കിയ ജാഫ്രി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.
അന്വേഷണം നടത്തിയ സിറ്റിന്റെ റിപ്പോർട്ട് സ്വീകരിച്ച മജിസ്‌ട്രേറ്റിന്റെ നടപടി ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ച് ശരി വച്ചു. സാക്കിയയുടെ അപ്പീലിൽ മെറിറ്റ് ഇല്ലെന്നു അവർ ചൂണ്ടിക്കാട്ടി.
അപ്പീലിൽ വിധി പ്രഖ്യാപിക്കുന്നത് കഴിഞ്ഞ ഡിസംബറിൽ നീട്ടി വച്ചിരുന്നു. അന്വേഷണ സംഘത്തിനെതിരെ ഒരാൾ പോലും വിരൽ ചൂണ്ടിയിട്ടില്ലെന്നു അഭിഭാഷകൻ മുകുൾ രസ്തോഗി വാദിച്ചു.
2017 ൽ സിറ്റ് മോദിയെ കുറ്റവിമുക്തനാക്കിയത് ഗുജറാത്ത് ഹൈക്കോടതി ശരി വച്ചിരുന്നു. അതിനെ ചോദ്യം ചെയ്താണ് സാക്കിയ സുപ്രീം കോടതിയിൽ പോയത്.