Friday, April 19, 2024
HomeKeralaമതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയന്‍ -എ.എന്‍ ഷംസീര്‍

മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയന്‍ -എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ഏക മുഖം പാണക്കാട് തങ്ങളല്ലെന്നും പിണറായി വിജയനാണണെന്നും സി.പി.എം നേതാവ് എ.എന്‍ ഷംസീര്‍.

നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി കലാപത്തിന്റെ സമയത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് സാന്ത്വനമേകിയ രാഷ്ട്രീയക്കാരനാണ് പിണറായി. എന്തുകൊണ്ട് ഇടതുപക്ഷം വീണ്ടും വന്നു? മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയനാണ്. അത് തൊള്ളായിരത്തി എഴുപതില്‍ അവര്‍ തിരിച്ചറിഞ്ഞതാണ്.

നിങ്ങളുടെ ലക്ഷ്യം പിണറായിയാണെങ്കില്‍ ഒരു കാര്യം പറയാം. പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. ആറു പതിറ്റാണ്ടിന്റെ പാരമ്ബര്യമുണ്ട്. ത്യാഗനിര്‍ഭരമായ സമരത്തിന്റെ, സഹനത്തിന്റെ കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്. അഞ്ചു പതിറ്റാണ്ടിലേറെ കേരളത്തില്‍ യു.ഡി.എഫും ആര്‍.എസ്.എസും അദ്ദേഹത്തെ ശാരീരികമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥയില്‍ പിടിച്ചുകൊണ്ടുപോയി ജയിലിലിട്ട് ഉരുട്ടി. അദ്ദേഹത്തിന്റെ കാല് തകര്‍ത്തു. മാസങ്ങളോളം ജയിലിലിട്ടു. ഒരു വര്‍ഷത്തോളം കൂടെ ലീഗിന്റെ ചില നേതാക്കന്മാരും ഉണ്ടായിരുന്നു.

അതിനുശേഷം കോണ്‍ഗ്രസിന്റെ ആളുകള്‍ കൊല്ലാന്‍ ശ്രമിച്ചു. തലശ്ശേരിയില്‍ നടന്ന ഒരു ചടങ്ങില്‍ കോണ്‍ഗ്രസിന്റെ അന്നത്തെ നേതാവും പ്രമുഖനായ ഗുണ്ടാത്തലവനുമായ മമ്ബറം ദിവാകരന്‍ പറഞ്ഞു, ഈ മനുഷ്യനെ കൊല്ലാന്‍ അരയില്‍ കത്തിയുമായി താന്‍ എത്രയോ നടന്നിട്ടുണ്ടെന്ന്. ആര്‍.എസ്.എസ് ശാരീരികമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. അതിലും പരാജയപ്പെട്ടു.

ഈ നാട്ടില്‍ പ്രകാശം പരത്തിയ ഒരാളുണ്ടെങ്കില്‍ അത് ഈ മനുഷ്യനാണ്. 96 മുതല്‍ 98 വരെ അദ്ദേഹം കേരളത്തിന്റെ വൈദ്യുതി മന്ത്രിയായിരുന്നു. ഇന്നത്തെ സ്ഥിതിയില്‍ കേരളത്തിനാകെ വെളിച്ചം നല്‍കിയത് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരാണ്. അതിന് നേതൃത്വം നല്‍കിയത് പിണറായി വിജയനാണ്. അതിന്റെ പേരിലാണ് ലാവ്‌ലിന്‍ കേസ്.

സ്വര്‍ണക്കടത്തില്‍ ഇസ്‌ലാമോഫോബിയയുണ്ട്. ആദ്യം ഖുര്‍ആന്‍, പിന്നെ ഈത്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്ബ് -ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പ്രചാരകരായി യു.ഡി.എഫ് എന്ന രാഷ്ട്രീയ സംവിധാനം മാറുന്നു. അതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണം. ലോകത്താകെ ഇസ്‌ലാമോഫോബിയയുണ്ട്. അതിന്റെ വക്താക്കളായി ലീഗ് മാറാന്‍ പാടുണ്ടോ? കോണ്‍ഗ്രസിനെ പറഞ്ഞിട്ട് കാര്യമില്ല, അവര്‍ എന്തും പറയും-ഷംസീര്‍ പറഞ്ഞു.

ഏറ്റവും വലിയ വര്‍ഗീയ വിഷം നിറഞ്ഞയാളാണ് കൃഷ്ണരാജ്. ഇത് ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി അറിയണം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ജാനകിയും നവീന്‍ റസാഖും എന്നു പേരുള്ള രണ്ട് കുട്ടികള്‍ ഒന്നിച്ച്‌ നൃത്തം ചെയ്തപ്പോള്‍ അതിന് വര്‍ഗീയച്ചുവ നല്‍കിയ വര്‍ഗീയ ഭ്രാന്തനാണ്. പ്രതിപക്ഷ നേതാവിന്റെ ഉറ്റമിത്രം, ഒക്കച്ചങ്ങായി. ഒന്നാം സ്വര്‍ണക്കടത്ത് പൊട്ടിയ പോലെ രണ്ടാം സ്വര്‍ണക്കടത്തും പൊട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഷംസീര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular