പുതിയ നേതാവിനെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷയെ ഇന്നു വൈകിട്ടു നടക്കുന്ന നിയസഭാ കക്ഷി യോഗം അധികാരപ്പെടുത്തും
ന്യൂഡല്‍ഹി/ഛണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് നിയസഭാ കക്ഷി യോഗം ഇന്നു വൈകിട്ടു നടക്കാനിരിക്കെ, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനു സൗകര്യമൊരുക്കുന്നതിനു മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി വിവരം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് രാവിലെ സംസാരിച്ച അമരീന്ദര്‍ താന്‍ അപമാനിക്കപ്പെടുകയാണെന്നും പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുമെന്നും അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഒരു വിഭാഗം എംഎല്‍എമാരുടെ പുതിയ കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് നിയമഭാ കക്ഷി യോഗം വിളിക്കാന്‍ എഐസിസി തീരുമാനിച്ച സാഹചര്യത്തിലും പഞ്ചാബ് കോണ്‍ഗ്രസിലെ നാടകീയ സംഭവങ്ങള്‍ പുറത്തുവരികയാണ്. മുന്‍ പിസിസി പ്രസിഡന്റും ഒരുകാലത്ത് മുഖ്യമന്ത്രിയുടെ അടുത്തയാളുമായിരുന്ന സുനില്‍ ജാക്കര്‍ ഉള്‍പ്പെടെയുള്ള പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
സോണിയാ ഗാന്ധിയും അമരീന്ദര്‍ സിങ്ങും തമ്മിലുള്ള ടെലിഫോണിക് സംഭാഷണം സംബന്ധിച്ച് രണ്ട് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. രൊവിലെ അമരീന്ദര്‍ സിങ്ങിനെ വിളിച്ച സോണിയാ ഗാന്ധി, പാര്‍ട്ടിയുടെ ആഗ്രഹം അറിയിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹം ഉടന്‍ രാജി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഉറവിടം പറഞ്ഞു.