ഹരിപ്പാട്: കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ട് വര്‍ഷമായി നിലച്ച വള്ളംകളി ആരവങ്ങളോടെ തിരിച്ചെത്തുന്നതിന് കാതോര്‍ക്കുകയാണ് ജലോത്സവ പ്രേമികള്‍.
ഇക്കൊല്ലത്തെ ജലോത്സവങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇവര്‍ വലിയ ആവേശത്തിലാണ്. അപ്പര്‍കുട്ടനാട്ടില്‍ കളിക്കിറങ്ങാനുള്ള തയാടെപ്പുകള് അവസാന ഘട്ടത്തിലാണ്. രണ്ട് വര്‍ഷം വള്ളങ്ങള്‍ കളിക്കിറങ്ങാത്തതിന്റെ പ്രശ്നങ്ങള്‍ നിരവധിയാണ്. വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താതിരുന്നത് മൂലം വലിയ സാമ്ബത്തികഭാരമാണ് ക്ലബുകള്‍ വഹിക്കേണ്ടി വരുന്നത്.
സംസ്ഥാനത്ത് 27 ചുണ്ടന് വള്ളങ്ങളും അമ്ബതോളം വെപ്പ്, ഇരുട്ടുകുത്തി,തെക്കനോടി, ചുരുളന്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട ചെറുവള്ളങ്ങളുമാണുള്ളത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ആശ്വാസ നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ക്ലബുകള്‍.
ഒരു ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. വള്ളങ്ങളുടെ അറ്റകുറ്റപ്പണിയും നെയ് പുരട്ടലും അടക്കമുള്ള പണികള്‍ മാലിപ്പുരകളില്‍ പുരോഗമിക്കുന്നു. പല വള്ളങ്ങളും പരിശീലന തുഴച്ചിലിനായി നീറ്റിലിറക്കിയിട്ടുണ്ട്. 12ന് നടക്കുന്ന ചമ്ബക്കുളം മൂലം വള്ളംകളിയോടെയാണ് ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഓണക്കാലത്ത് ചെറുതും വലുതുമായ നിരവധി ജലോത്സവങ്ങള്ക്കാണ് വേദിയൊരുങ്ങുക.
ചുണ്ടന് വള്ളങ്ങള്‍ അണിനിരക്കുന്ന പായിപ്പാട് ജലോത്സവം, ഐതിഹ്യപ്പെരുമക്ക് പുകള്‍പെറ്റ പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ആറന്മുള ഉതൃട്ടാതി ജലോത്സവം, ചെങ്ങന്നൂര്‍ ഇറപ്പുഴ പള്ളിയോട ജലോത്സവം, ചുണ്ടന് വള്ളങ്ങള്‍ മാറ്റുരക്കുന്ന മാന്നാര്‍ മഹാത്മാ ജലോത്സവം, കരുവാറ്റാ വള്ളംകളി, നീരേറ്റുപുറം വള്ളംകളി, പല്ലന കുമാരനാശാന് സ്മാരക ജലോത്സവം തുടങ്ങിയവയാണ് ഓണക്കാല ജലോത്സവങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ടത്.
പ്രസിദ്ധമായ നെഹ്റു ട്രോഫി ബോട്ട് റേസ് ഇക്കുറി ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച ഉണ്ടാകില്ല. പകരം സെപ്റ്റംബര്‍ നാലിനാകും നടക്കുക. ഈ മത്സരത്തോടനുബന്ധിച്ചാണ് ചാമ്ബ്യന്‍സ് ബോട്ട് ലീഗിന് തുടക്കമാകുക. നവംബര്‍ 26 ന് നടക്കുന്ന കൊല്ലം പ്രസിഡന്റ്സ് ട്രോഫിയാണ് അവസാന മത്സരം.