ന്യു യോർക്ക്: മികച്ച പാര്ലമെന്ററിയാനുള്ള കേരള സെന്റർ അവാർഡ് സ്വീകരിച്ചു കൊണ്ട് ജോൺ ബ്രിട്ടാസ് എം.പി. നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിൽ കേരളത്തിൽ വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും വിവാദങ്ങളും വികസന വിരുദ്ധതയുമെല്ലാം പരാമർശ വിഷയമായി
‘കേരളാ സെന്ററിന്റെ പ്രത്യേകത എന്ന് പറയുന്നത് സൗഹൃദത്തിന്റെ ഒരു അന്തരീക്ഷമാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സാഹോദര്യത്തിന്റെ വേദി-ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എല്ലാവര്ക്കും രഷ്ട്രീയമുണ്ട്. രാഷ്ട്രീയം നിഷിദ്ധമായ കാര്യമല്ല . ഇന്ന് പലപ്പോഴും ഒരു പക്ഷെ മെയിൻസ്ട്രീം മീഡിയയുടെ ഒരു റിപ്പോട്ടിങ് രീതി വച്ച് കൊള്ളാവുന്ന കുടുംബത്തിലെ ആൾക്കാർ മാറി നിൽക്കേണ്ട ഒരു മേഖലയാണ് രാഷ്ട്രീയം എന്നുള്ള ധാരണ ശക്‌തിപ്പെടുന്നുണ്ട് .
പക്ഷെ അവരാണ് നിങ്ങളെ ഭരിക്കാൻ പോകുന്നത് . ജനാധിപത്യ പ്രക്രിയയിൽ തിരഞ്ഞെടുപ്പിൽ ജയിക്കുന്നവരാണ് ഭരിക്കാൻ പോകുന്നത് . ഏറ്റവും മികച്ചവർ രാഷ്ട്രീയത്തിലേക്ക് വന്നാലേ നമ്മുടെ രാജ്യം നന്നാകൂ . നമ്മുട മിഡിൽ ക്ലാസ് ചില വിഭാഗം രാഷ്ട്രീയത്തോട് കാണിക്കുന്ന വൈമുഖ്യം അവരെ തന്നെ പ്രതിസന്ധിയിൽ ആക്കുമെന്ന കാര്യം അവർ മനസിലാക്കുന്നില്ല . ഇത് ലോകത്തിന്റെ പല ഭാഗത്തും സംഭവിച്ചിട്ടുള്ള ഒരു കാര്യമാണ് .
നല്ല ആളുകൾ വന്നില്ലെങ്കിൽ ആ ഒഴിവിലേക്ക് സാമൂഹിക വിരുദ്ധർ പ്രവേശിച്ചു കളയും . അപ്പോൾ നമ്മുടെ മീഡിയ ചെയ്യുന്നത് എന്താണ് ? അപകടകരമായ ഒരു വഴിയിലൂടെ നമ്മളെ നയിക്കുകയാണ് . യഥാർത്ഥത്തിൽ രാഷ്ട്രീയത്തിലേക്കുള്ള ആൾക്കാരുടെ പ്രവേശനം കുറേക്കൂടി എളുപ്പമാക്കുകയാണ് വേണ്ടത്.
ഈ വേദിയിൽ ഒരു കക്ഷി രാഷ്ട്രീയത്തിന്റെ കളത്തിൽ നിന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല പൊതുവായി പറയാൻ ആഗ്രഹിക്കുന്നു . ഞാൻ ഇപ്പോൾ കേരളം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധിയെ എംപിയോ ആണെന്നുള്ളത് കൊണ്ടല്ല ഈ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ഞാൻ അനിയൻ ജോർജിന്റെ ഒരു കൺവെൻഷനിൽ പങ്കെടുത്തപ്പോൾ അന്ന് യു ഡി എഫ് ആയിരുന്നു ഭരണത്തിൽ. അന്ന് മിനിസ്റ്റേഴ്‌സ് ഒക്കെ വേദിയിൽ ഉണ്ടായിരുന്നു . കേരളത്തിൽ എൽഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ചില കാര്യങ്ങളിൽ നമുക്ക് ആശങ്കയുണ്ട് , ഒന്ന് , കേരളത്തിന്റെ ഇൻഫ്രാസ്ട്രക്ച്ചർ; രണ്ടു കേരളത്തിന്റെ പൊട്ടൻഷ്യൽ .
നിങ്ങൾ ഇവിടെ താമസിക്കുന്നു പക്ഷെ നിങ്ങൾ യഥാർത്ഥത്തിൽ കേരളത്തിലാണ് ജീവിക്കുന്നത് . നിങ്ങളുടെ മനസ് കേരളത്തിലാണ് . കഴിഞ്ഞ ലോക കേരളസഭയുടെ സമയത്ത് ഞാൻ ഒരു നിർദേശം വച്ചു കേരളത്തിന് എന്ത് കൊണ്ട് ഒരു എഡ്യൂക്കേഷൻ ഹബ് ആയിക്കൂടാ ? കേരളത്തിൽ കേംബ്രിഡ്ജും ഓക്സ്ഫോഡും പോലെയുള്ള ഒരു യൂണിവേഴ്‌സിറ്റി കൊണ്ടു വരുന്നതിന് ഒരു തടസ്സവും ഇല്ല . നമ്മുടെ കുട്ടികൾ അവിടുന്ന് ഇവിടെ വന്നു പഠിക്കുന്നതിന് പകരം നിങ്ങടെ കുട്ടികൾ അവിടെ വന്നു പഠിക്കട്ടെ .
ഇവിടെയുള്ള നല്ല ഫാക്കൽറ്റികളെ നമുക്ക് അങ്ങോട്ട് ക്ഷണിക്കാം . ഏറ്റവും അസാധ്യമായ കാര്യങ്ങൾ നടക്കുന്നത് നമ്മൾ പലപ്പോഴും കാണാറുണ്ട് . ഒരു മുപ്പത് മുപ്പത്തഞ്ച് കൊല്ലം മുൻപ് ഇങ്ങനെയൊരു സെൽഫോൺ ഉണ്ടാകുമെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നോ ? ഇന്ന് ഹൃദയം നഷ്ടപ്പെട്ടാലും സെൽഫോൺ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തിലാണ് പലരും ഇരിക്കുന്നത് .
അമേരിക്കയിൽ തന്നെ ഹൈ സ്റ്റാന്ഡേഡ് ആയിട്ടുള്ള സ്വകാര്യ യൂണിവേഴ്‌സിറ്റി ഒക്കെയുള്ളത് പോലെ കേരളത്തിന് വേണമെങ്കിൽ ആ നിലവാരത്തിലേക്ക് മാറാൻ കഴിയും. 20 വര്ഷം ഒരു രാഷ്ട്രീയ പ്രോജക്ടിന് വേണ്ടി കാത്തു കിടന്ന ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഒരു സർവകക്ഷി നിവേദക സംഘം കണ്ടു ഒരു നിവേദനം സമർപ്പിച്ചപ്പോഴാണ് മുൻ പ്രധാനമന്തി മൻമോഹൻ സിംഗ് ആദ്യമായും അവസാനമായിട്ടും ചിരിച്ചത്. ഞങ്ങൾക്ക് റോഡ് വേണ്ട എന്നു പറഞ്ഞു ഇടത്പക്ഷത്തയെയും വലത് പക്ഷത്തെയും നേതാക്കൾ നിവേദനം കൊടുത്തപ്പോൾ. വലിയ വിദ്യാഭ്യാസം ഇല്ലാത്തെ സംസ്ഥാനങ്ങളിലെ നേതാക്കന്മാർ റോഡിനു നിവേദനം കൊടുക്കുമ്പോൾ നമ്മൾ പറഞ്ഞു നമുക്ക് റോഡ് വേണ്ട .
ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത് ഒരു മീറ്റിങ് വച്ചപ്പോൾ ഞൻ പറഞ്ഞു നമുക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷെ കേരത്തിന്റെ ഇൻഫ്രാസ്റ്റേക്ച്ചറിനായി എന്ത് തീരുമാനങ്ങൾ എടുത്താലും ഞാൻ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനം പിന്തുണക്കും . എന്താ കേരളത്തിലെ സംഭവം ? ഒരു റോഡ് പണി നടക്കുമ്പോഴേക്കും ഒരു പത്തുപേര് വന്നു മുദ്രാവാക്യം വിളിക്കും. ബഹളം വെക്കും. അപ്പോഴേക്കും ടെലിവിഷൻ ചാനലുകൾ പോയി റിപ്പോർട്ട് ചെയ്തു വലിയ പ്രക്ഷോഭം ആക്കും . അതോടെ അത് നിൽക്കും .
നിങ്ങളുടെ ഒക്കെ ഏറ്റവും വലിയ പരാതി എന്താണ് ബെൻസ് ഒക്കെ വാങ്ങി എത്തും. പക്ഷെ അത് ഓടിക്കാനുള്ള വഴിയില്ല . 2002 ൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിൽ എത്താൻ മൂന്നരമണിക്കൂർ എടുത്തപ്പോൾ ഇന്ന് ആറര മണിക്കൂർ കൊണ്ടും എത്താൻ പറ്റില്ല . കാരണം എല്ലാവരും കാറിലാണ് . ഇതേ പോക്കാണ് നമ്മൾ പോയിരുന്നതെങ്കിൽ പത്തു മണിക്കൂർ എടുത്തേനേ .റോഡിലെ തിരക്ക് ഒഴിവാക്കാൻ മറ്റു മാർഗങ്ങള് നമ്മുക്ക് തേടേണ്ടണ്ടതുണ്ട്. വീതികൂടിയ ദേശിയ പാത പൂർത്തിയായിക്കൊണ്ടിരിക്കുന്നു വലിയ മാറ്റമാണതു
അടുത്ത കാലത്ത് കേരളം സന്ദർശിച്ചിട്ടുള്ള ആളുകൾക്ക് മനസിലാകും ഒരു നിശബ്ദ വിപ്ലവം നടക്കുന്നുണ്ട് . കാസർകോട് – തിരുവനന്തപുരം 45 മീറ്റർ ഹൈവേ ഉണ്ടാകുന്നുണ്ട് . പുതിയ വിവാദങ്ങൾ ഒന്നും ആരും ഉണ്ടാക്കിയില്ലെങ്കിൽ ഒരു മൂന്നു വർഷം കൊണ്ട് അത് പൂർത്തിയാകും . നടക്കില്ല എന്ന് രണ്ടു പതിറ്റാണ്ട് നമ്മൾ കരുതിയ ഒരു പദ്ധതിയാണ് കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് .
മൂന്നരക്കോടി മലയാളികൾ ഉണ്ട്. ഒരു മലയാളി ഒരു ടൂറിസ്റ്റിനെ കൊണ്ട് വന്നാൽ കേരളം ആയിരിക്കും ഇന്ന് ലോകത്തിന്റെ നെറുകയിൽ . ഈ ടെക്‌നോളജി യുഗത്തിൽ നിങ്ങൾ എവിടെയാണ് എന്നതിന് പ്രാധാന്യമില്ല. കോവിഡ് കാലത്ത് ആളുകൾ വീട്ടിൽ ഇരുന്നു ജോലി ചെയ്യുകയായിരുന്നു . സൂം മീറ്റിംഗിൽ താഴെ ലുങ്കിയും മുകളിൽ കോട്ടും ആയിരുന്നു .
ലോക കേരള സഭ പ്രവാസികളുടെ ഒരു അംഗീകാരമാണ് . കേരളത്തിന്റെ വരുമാനത്തിൽ 35 % പ്രവാസികളുടേതാണ് . എന്നിട്ടും പ്രവാസികൾക്ക് അവിടെ ഒരു ശബ്ദം ഇല്ലെന്ന കുറവ് നികത്താനാണ് ഈ ലോക കേരള സഭ . അതിലും വിവാദങ്ങൾ ഉണ്ടായിരുന്നു.
ഇന്ത്യൻ പാർലമെന്റ് 70- 75 വര്ഷമായി. ഇപ്പോഴും അത് വളർച്ചയിൽ തന്നെ. അപ്പോൾ ലോക കേരള സഭ പോലുള്ള പുതിയ സംവിധാനത്തിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ വഴികൾ കണ്ടെത്തണം . ഒന്നോ രണ്ടോ കോടി ആണ് അതിന് വരുന്ന ചിലവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസികൾ പങ്കെടുക്കുന്ന പരിപാടിയാണത് .
ഇത്രയൂം സാധ്യതയുള്ള കേരളം മാറാല പിടിച്ചു ഇരിക്കണോ ? ലോകത്തിന്റെ നെറുകയിൽ സ്ഥാനം പിടിക്കേണ്ട ഒരു സംസ്ഥാനമാണ് കേരളം. കോവിഡ് സമയത്ത് രോഗികളുടെ ഡാറ്റ കേരളത്തിൽ റെഡി ആയിരുന്നു. ഇന്ത്യൻ പാർലമെന്റിൽ പറഞ്ഞു, യു പിയേക്കാൾ കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിൽ ആണെന്ന്. ഞാൻ പറഞ്ഞു അതെ, നമ്മുടെ പക്കൽ കൃത്യമായ ഡാറ്റയുണ്ട് . യുപിയിലും ബിഹാറിലും ജനനമരണ നിരക്കിന്റെ കണക്കുകൾ വരെ 50 % മാത്രമാണ്. കേരളത്തിൽ 100 % .
ആലപ്പുഴയിൽ പ്രൈമറി ഹൽത്ത് സെന്ററിൽ അപകടത്തിൽ പെട്ട് ഒരാൾ ചികിത്സിക്കാൻ വന്നപ്പോൾ മുംബൈയിലെ ഹിന്ദുജാ ഹോസ്പിറ്റലിൽ കിട്ടുന്നതിനേക്കാളും സൗകര്യങ്ങൾ പണമില്ലാതെ തന്നെ കൊടുക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത് .
അമേരിക്കയിലെ കുട്ടികൾക്കു അങ്ങോട്ട് വരൻ പറ്റാത്ത ഒന്നാമത്തെ കാര്യം നല്ല റോഡില്ല. രണ്ടാമത്തെ കാര്യം റോഡിലൂടെ സഞ്ചരിക്കുമ്പോൾ നല്ല റസ്റ്റ് റൂമുകൾ ഇല്ല .വൃത്തിയുള്ള ടോയ്‌ലറ്റുകൾ ഇല്ല എന്നാണ് ഞാൻ പല കുട്ടികളോടും ചോദിക്കുമ്പൾ പറയുന്നത് . നമുക്ക് ഈസിയായി പരിഹരിക്കാൻ പറ്റുന്ന ഒന്നല്ലേ ഈ പ്രശ്നം . നമ്മുടെ നട്ടും ബോൾട്ടും പോലെയാണ് കേരളത്തിലെ പ്രശ്ങ്ങൾ. എത്ര ചുറ്റിക വച്ച് അടിച്ചാലും അത് ശരിയാകില്ല. എന്നാൽ അതിന്റെ പിരിയിൽ കറക്ടായി വച്ചാൽ അത് ഈസിയാണ് .
എനിക്ക് കേരളത്തെ കുറിച്ച് ഏറ്റവും വലിയ പരാതിയുള്ളത് ഒന്ന് ഞാൻ പ്രതിനിധാനം ചെയ്യന്ന മീഡിയയെ കുറിച്ചാണ്. ഒരു സിനിമാ നടൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഓസ്കർ കിട്ടാൻ ആണ് ഒരു മാധ്യമപ്രവർത്തകൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പുലിറ്റ്സർ പ്രൈസ് ആണ്. എന്താണത് അമേരിക്കയിലെ ഒരു രാഷ്ട്രീയക്കാരൻ ആയിരുന്ന ജോസഫ് പുലിറ്റ്സർ എന്ന ആളുടെ പേരിലുള്ള അവാർഡാണ് അത് .
ജേണലിസം ആൻഡ് പൊളിറ്റിക്കസ് അത് ഒരുമിച്ചു പോകുന്ന ഒന്നാണ് . സമൂഹത്തിനോടുള്ള കാഴ്ചപ്പാടാണ് അത് .
എന്റെ പരാതി ഇതാണ്. ലോകത്തുള്ള അന്ധവിശ്വാസങ്ങൾ മുഴുവനും കേരളത്തിലേക്ക് കൊണ്ട് വന്നു. കേരളത്തിലെ ഹൈക്കോടതിക്കു പതിമൂന്നാം നമ്പർ ഇല്ല . കേരളത്തിൽ ഈ അടുത്ത കാലം വരെ പതിമൂന്നാം നമ്പർ വണ്ടി ഒരു മന്ത്രി ഉപയോഗിക്കില്ലായിരുന്നു . ഇടത് പക്ഷം വന്ന ശേഷമാണ് അതിൽ മാറ്റം ഉണ്ടായത് .
ഇത്രയും വിദ്യാഭ്യാസം ഉള്ള കേരളത്തിൽ ഇങ്ങനെ അന്ധവിശ്വാസം പാടുണ്ടോ ? മമ്മൂക്ക ഒരു ദിവസം കൈരളി ടിവിയുടെ മീറ്റിങ് നടക്കുന്ന സമയത്ത് ഒരു ടിഷ്യു പേപ്പറിൽ ഒരു നുറുങ് കവിതയെഴുതി. പൂച്ച വണ്ടിയിടിച്ചു മരിച്ചു, ഈ പൂച്ചക്ക് ഏത് പൂച്ചയാണ് വിലങ്ങനെ ചാടിയത് ?
ഞൻ കേരളത്തിൽ ഒരു ഡിജിപിയുടെ കൂടെ ഒരു യാത്ര പോയപ്പോൾ അദ്ദേഹത്തിന്റെ വണ്ടിയുടെ വിലങ്ങനെ ഒരു പൂച്ച ചാടി. അദ്ദേഹം വണ്ടി നിർത്തി വണ്ടിക്ക് മുന്നിൽ മൂന്നു തവണ വലയം വച്ച് കാർക്കിച്ചു തുപ്പി. എന്നിട്ടാണ് യാത്ര തുടർന്നത് . ഞാൻ ഇത് പറഞ്ഞാൽ ചിലപ്പോൾ അബദ്ധമാകും. ഇനി നിങ്ങൾ എല്ലാവരും ഇത് ചെയ്യാൻ തുടങ്ങും .
അന്ധവിശ്വാസത്തിന് ഒരു കുഴപ്പമുണ്ട്. നമ്മൾ ചിലപ്പോൾ ഇത് എക്സ്പോസ് ചെയ്യാനാണ് പറയുന്നത് എങ്കിലും ആളുകൾ അത് ജീവിതത്തിൽ പ്രയോഗികമാക്കും . മോഹൻലാൽ പറഞ്ഞ ഒരു കാര്യമുണ്ട് . സംഗീത പരിപാടികളിൽ മക്കൾ പാടുമ്പോൾ മാതാപിതാക്കൾ അപ്പുറത്ത് ഇരിക്കും അവർ കയ്യിൽ ഒരു മുട്ട പിടിച്ചിരിക്കും. എവിടെയോ പോയി പൂജിച്ച മുട്ടയാണ്. അത് തന്റെ കുഞ്ഞു നല്ലവണ്ണം പാടാൻ വേണ്ടിയല്ല. തന്റെ കുഞ്ഞിന്റെ എതിരെ പാടുന്നവന്റെ നാവ് പിഴക്കട്ടെ എന്നതിന് വേണ്ടി . നമ്മുടെ നാട്ടിൽ ചില ആൾക്കാരുടെ കയ്യിൽ മുഴുവൻ മുട്ടകളാണ്. അതിൽ മിക്കതും തന്റെ അയൽവാസികൾക്ക് ദോഷം വരാൻ വേണ്ടിയുള്ളതാണ്. അല്ലാതെ സ്വയം നന്മ വരാൻ വേണ്ടിയുള്ളതല്ല .
അത് കൊണ്ട് സാമ്പത്തികമായിട്ടും രാഷ്ട്രീയമായിട്ടും പരിഷ്‌കാരങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ സാമൂഹികമായിട്ടും കേരളത്തെ നവീകരിക്കാനുള്ള ഒരു ശ്രമം ഉണ്ടാകണം . അതിന് പ്രവാസികളുടെ സാനിധ്യവും പങ്കും പ്രചോദനവും അനിവാര്യമാണെന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു .
ഈ ചടങ്ങിന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്ന എന്റെ സ്നേഹിതൻ ബേബി ഊരാളിൽ , ഇ.എം.എസ് എന്ന് ഞാനും നിങ്ങളും വിളിക്കുന്ന ഇ എം സ്റ്റീഫൻ എന്റെ സുഹൃത്ത് ജോസ് കാടാപുറം ,എന്റെ സഹോദരീ സഹോദരന്മാരെ , -എന്ന് പറഞ്ഞാണ് അദ്ദേഹംപ്രസംഗം തുടങ്ങിയത്.