Friday, April 19, 2024
HomeUSAഇന്ത്യൻ പൈത്രുക മാസം: റോക്ക് ലാൻഡ് കൗണ്ടി 5 ഇന്ത്യാക്കാരെ ആദരിച്ചു

ഇന്ത്യൻ പൈത്രുക മാസം: റോക്ക് ലാൻഡ് കൗണ്ടി 5 ഇന്ത്യാക്കാരെ ആദരിച്ചു

ന്യു യോർക്ക്: ന്യു യോർക്ക് സ്റ്റേറ്റിൽ ഓഗസ്റ് ഇന്ത്യൻ പൈത്രുക മാസമായി  (ഇന്ത്യൻ ഹെറിറ്റേജ് മന്ത്)  ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ  മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു.

മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ് ഫിലിപ്, പോൾ  കറുകപ്പള്ളി എന്നിവർക്ക് പുറമെ  രാജേശ്വരി അയ്യർ, രാജൻ ബരൻവാൾ  എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്.

ന്യൂയോർക്ക് സ്റ്റേറ്റ്  അസംബ്ലി അംഗമായ കെൻ സെബ്രാസ്‌കി ആഗസ്‌റ്റ് മാസം ന്യൂയോർക്കിൽ ഇന്ത്യൻ പൈതൃക മാസമായി ആചരിക്കണമെന്ന്  ബിൽ അവതരിപ്പിച്ചത് 2015-ൽ ആണെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി.  സെനറ്റിലും ഇത് പാസാകുകയും  ഗവർണർ ഒപ്പുവയ്ക്കുകയും  ചെയ്തതോടെ   ഓഗസ്റ്റ്  ഇന്ത്യൻ പൈതൃക മാസമായി.  അസംബ്ലിമാൻ  കെൻ സെബ്രോസ്‌കിക്ക് നന്ദി.

ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമായതുകൊണ്ട് , ഭാരത സർക്കാർ നേതൃത്വം നൽകുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമാണ് ഈ ആഘോഷവും.  ഭാരതമണ്ണിനായി സ്വയം ത്യജിച്ചവരുടെയും  നാടിന്റെ  സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കാനും ഓർമ്മിക്കാനും  ഇന്ത്യാ ഗവൺമെന്റ് തുടക്കമിട്ട സംരംഭമാണിത്.

ഈ ആഘോഷത്തിന്റെ ഭാഗമായി അഞ്ച് സമുദായ  നേതാക്കളുടെ സംഭാവനകൾ   എടുത്തുകാട്ടുന്നു. . ഇതോടൊപ്പം ജോയ്‌സ് വെട്ടത്തിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളവും പുതുമയാണ്-അവർ ചൂന്തിക്കാട്ടി.

മലബാർ മേളത്തിന്റെ റോക്ക്‌ലാൻഡിലെ അധ്യാപകനാണ് ജോയ്‌സ് വെട്ടം. അദ്ദേഹത്തോടൊപ്പം ആന്റണി പറമ്പി, തോമസ് വടകര, സ്വപ്ന ജോർജ്, ഗബിയേല ജോർജ്, ക്രിസ്റ്റിയൻ ജോർജ്, ആന്റണി ഫിലിപ് തോമസ്, ആൻ  മേരി തോമസ്, പോൾ  വിനോയി, തോമസ് വെട്ടത്തു മാത്യു എന്നിവരാണ് ചെണ്ടമേളം  അവതരിപ്പിച്ചത്.

ചടങ്ങിൽ അവാർഡ് ജേതാക്കളുടെ കുടുംബാംഗങ്ങളും കമ്യുണിറ്റി ലീഡേഴ്‌സും  പങ്കെടുത്തു.

അപ്പുക്കുട്ടൻ നായർ

അപ്പുക്കുട്ടൻ നായർ 1977ൽ എത്തുമ്പോൾ വളരെ കുറച്ച് മലയാളികൾ മാത്രമേ  റോക്ക്ലാൻഡ് കൗണ്ടിയിൽ താമസിച്ചിരുന്നുള്ളൂ. എണ്ണത്തിൽ കുറവാണെങ്കിൽ പോലും, മലയാളികൾക്ക് തങ്ങളുടേതായ ഒരു സംഘടന വേണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പരസ്പരം സഹായിക്കുക, കേരളത്തിന്റെ  സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് അദ്ദേഹം ഹഡ്സൺ വാലി മലയാളി  അസോസിയേഷന്റെ (എച്ച് വി എം എ ) രൂപീകരണത്തിന് മുന്നിൽ നിന്നത്. യുവതലമുറയിലെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം  പുലർത്തുന്ന അർപ്പണബോധവും അഭിനിവേശവും പ്രശംസനീയമാണ്.

നാടിന്റെ തനതുസംസ്കാരത്തെ തൊട്ടറിയുന്ന പ്രവർത്തനങ്ങളിൽ കുട്ടികളും യുവാക്കളും ഏർപ്പെടുന്നത് അവരുടെ ചിന്താശേഷി വികസിപ്പിക്കുന്നതിനും വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും ആത്മാഭിമാനം ഉള്ളവരാക്കി തീർക്കുന്നതിനും സഹായിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതിനാൽ തന്നെ,
നിരവധി സാംസ്കാരിക സാമൂഹിക പരിപാടികളിൽ അദ്ദേഹത്തിന്റെ സജീവമായ സാന്നിധ്യം എന്നുമുണ്ട്.

എച്ച്.വി.എം.എ മലയാളം സ്കൂളിന്റെ സ്ഥാപക അംഗമായ അപ്പുക്കുട്ടൻ നായർ, നമ്മുടെ നാടിന്റെ കലയും സംസ്കാരവും  പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകി. മലയാളം സ്കൂളിൽ കുട്ടികളെ മലയാള ഭാഷയും ഇന്ത്യൻ സംസ്കാരവും പഠിപ്പിക്കാനും അദ്ദേഹം ശ്രദ്ധചെലുത്തി. തുടക്കത്തിൽ കോങ്കേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ്  സ്കൂൾ നടന്നിരുന്നത്. വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിച്ചതോടെ, ക്ലാസുകൾ ക്ലാർക്‌സ്റ്റൗൺ സൗത്ത് ഹൈസ്‌കൂളിലേക്ക് മാറ്റി. ലയാളം സ്കൂളിൽ അധ്യാപകനായും  പ്രിൻസിപ്പലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സ്വയം ഒരു കലാകാരനായതുകൊണ്ട്, കുട്ടികളെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ നൽകിയും അദ്ദേഹം ഒപ്പം നിന്നു.

സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങൾ, മേളകൾ എന്നിവ സംഘടിപ്പിക്കുന്നതിൽ പ്രത്യേക ഉത്സാഹം പ്രകടിപ്പിക്കുകയും ചെയ്തു. കമ്മ്യൂണിറ്റി ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് എപ്പോഴും ഊന്നൽ നൽകി.

എച്ച്‌വിഎംഎയുടെ പ്രസിഡന്റ്, ബോർഡ് ചെയർമാൻ, സെക്രട്ടറി, കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അപ്പുക്കുട്ടൻ നായർ, നിലവിൽ അതിന്റെ ട്രഷററാണ്.

മലയാളികൾക്കിടയിൽ തനതു സംസ്കാരവും ഐക്യവും ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.

കൗണ്ടിയിൽ ഭജൻ ഗ്രൂപ്പ് എന്ന പേരിൽ ഒരു പ്രാർത്ഥനാ സംഘം ആരംഭിക്കാൻ സഹായിച്ച അദ്ദേഹം,  ട്രൈ-സ്റ്റേറ്റ് ഏരിയയിലെ നായർ ബെനവലന്റ് അസോസിയേഷനിലെ (NBA) വളരെ സജീവമായ അംഗം കൂടിയാണ്.
ക്വീൻസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂവായിരത്തിലധികം അംഗങ്ങളുള്ള എൻബിഎയുടെ പ്രസിഡന്റുമാണ് ഇപ്പോൾ. ഇന്ത്യയിലെ പ്രളയബാധിതരെ സഹായിക്കാനും നയാക്കിലെ ഭവനരഹിതർക്ക്  ഭക്ഷണം ശേഖരിക്കുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിൽ അദ്ദേഹം കാര്യമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഓറഞ്ച്ബർഗിലെ മെറ്റീരിയൽ റിസർച്ച് കോർപ്പറേഷനിൽ ജോലി ചെയ്തിരുന്ന അദ്ദേഹം,  പിന്നീട് ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ  നിന്ന് വിരമിച്ചു

ഫിലിപ്പോസ് ഫിലിപ്പ്

യുവാക്കളുടെ ശക്തമായ വക്താവെന്ന നിലയിൽ പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ശക്തനായ ഈ നേതാവ്, ന്യൂയോർക്ക് സ്റ്റേറ്റ്  ഉദ്യോഗസ്ഥനാണ്.  സേവനരംഗത്തു  ശക്തമായ പ്രതിബദ്ധത വളർത്തിയെടുക്കാനും സഹായങ്ങൾ നൽകാനും ഫിലിപ്പോസ് ഫിലിപ്പ് എന്നും മുന്നിലുണ്ട്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ അദ്ദേഹം, വിവിധ സംഘടനകളിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. രക്തദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുന്നതിലും ആവേശത്തോടെ ഏർപ്പെട്ടിട്ടുണ്ട്.

കേരള എൻജിനീയറിങ് ഗ്രാജുവേറ്റ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പുകളിലൂടെ കൈത്താങ്ങാകുന്നതിലും ഈ സംഘടന കാഴ്ചവയ്ക്കുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തങ്ങളിൽ ഇരയായവർക്കും അസോസിയേഷൻ മികച്ച പിന്തുണ നൽകി. 2009ൽ ഫിലിപ്പ് മുൻകൈ എടുത്ത് ഏതാനും കുറച്ച് എഞ്ചിനീയർമാരുടെ സഹായത്തോടെ രൂപീകരിച്ച സംഘടനയുടെ അംഗബലം ഇന്ന് വളരെയധികം വർദ്ധിച്ചു .

സംഘടനയുടെ  ബോർഡിന്റെ ചെയർമാനായും പബ്ലിക് റിലേഷൻസ് ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ 500,000 മലയാളികളെ പ്രതിനിധീകരിക്കുന്ന ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി സേവനമനുഷ്ഠിക്കുന്നു.

കോവിഡ് രൂക്ഷമായിരുന്ന ഘട്ടത്തിൽ അവശ്യ സാമഗ്രികൾ ശേഖരിക്കുന്നതിലും  വിതരണം ചെയ്യുന്നതിലും സമർത്ഥമായി ഏർപ്പെട്ടു. പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിഹരിക്കുന്നതിലും നിർണായകമായ ഇടപെടലുകൾ നടത്തി.

ഭാഷാ ക്ലാസുകളിലൂടെയും വിവിധ കലാരൂപങ്ങൾ പരിശീലിപ്പിക്കുന്നതിലൂടെയും ഇന്ത്യൻ സംസ്കാരം നമ്മുടെ കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചു.

റോക്ക്‌ലാൻഡ് കൗണ്ടിയിലെ പഴക്കമേറിയ മലയാളി അസോസിയേഷനായ ഹഡ്‌സൺ വാലി മലയാളി അസോസിയേഷന്റെ  മുൻ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ചീഫ് എഡിറ്റർ, കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചു. കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇന്ത്യയുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിലും വലിയ സംഭാവന നൽകിയിട്ടുള്ള സംഘടനയാണിത്.

ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് റോക്ക്‌ലാൻഡിലെ (സഫേൺ, ന്യൂയോർക്ക്)സജീവ അംഗമായ ഫിലിപ്പ്, ബ്ലഡ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നതുൾപ്പെടെ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ചർച്ചിലെ യുവാക്കൾ ‘5K walk’ എന്ന പേരിൽ കഴിഞ്ഞ എട്ടുവർഷങ്ങളായി ചാരിറ്റി പ്രവർത്തനങ്ങൾക്കായി  ധനശേഖരണാർത്ഥം  നടത്തുന്ന പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയും  മാർഗനിർദേശവും നൽകിക്കൊണ്ട് അദ്ദേഹം മുൻപിൽ തന്നെയുണ്ട്. $50,000ൽ  അധികം ഇതിലൂടെ  സമാഹരിച്ചു. പാവങ്ങൾക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
നോർത്ത് അമേരിക്കയിൽ 110 ല്പരം പള്ളികളുള്ള ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ മാനേജിംഗ് കമ്മിറ്റി അംഗമെന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.

പോൾ കറുകപ്പിള്ളിൽ

പോൾ കറുകപ്പിള്ളിൽ 1980-ലാണ് അമേരിക്കയിലെത്തിയത്. കഴിഞ്ഞ 40 വർഷത്തിലേറെയായി റോക്ക്‌ലാൻഡ് കൗണ്ടിയിൽ കുടുംബസമേതം താമസിക്കുന്ന അദ്ദേഹം, അറിയപ്പെടുന്ന സാമുദായിക നേതാവാണ്.

റോക്ക്‌ലാൻഡിലെയും ന്യൂയോർക്കിലെയും നിരവധി സംഘടനകളിലെ സജീവ പ്രവർത്തകനുമാണ്. നമ്മുടെ കമ്മ്യൂണിറ്റിയുടെ  ഉന്നമനത്തിനായി സമർപ്പിതമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പോളിലൂടെ, അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള ഇന്ത്യക്കാർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

ന്യൂ സിറ്റി ലൈബ്രറിയുടെ ബോർഡ് അംഗമായും ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ (എച്ച്‌വിഎംഎ)  പ്രസിഡന്റായും നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി. കമ്മ്യൂണിറ്റി ബ്ലഡ് ഡ്രൈവ്, ഇന്ത്യാ ഡേ പരേഡ് എന്നിവയ്ക്ക് പുറമേ റോഡ് വൃത്തിയാക്കുന്നതും നദി ശുദ്ധമാക്കുന്നതുമായ പദ്ധതികൾ സംഘടിപ്പിക്കുന്നതിനും ചുക്കാൻ പിടിച്ചു.

പൊതുസേവനം അദ്ദേഹത്തിന്റെ രക്തത്തിൽ കലർന്ന ഒന്നാണ്. ആളുകളെ സഹായിക്കുന്നതിന് സാമൂഹിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രത്യേക ഊർജ്ജമാണ് പോൾ കാഴ്ചവച്ചിട്ടുള്ളത്. കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾക്ക് അദ്ദേഹം സഹായം എത്തിച്ചു. ഉറ്റവരുടെ അന്തിമ സംസ്‌കാരത്തിനായി മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിച്ചവർക്ക്, അതിന് ആവശ്യമായ നിയമപരവും നയതന്ത്രപരവുമായ എല്ലാ രേഖകളും തയ്യാറാക്കി കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കും നസീമമായ പിന്തുണ നൽകി.

റോക്ക്‌ലാൻഡ് കൗണ്ടിയിൽ രൂപീകരിച്ച ആദ്യത്തെ പ്രാദേശിക സംഘടനയായ  HVMAയുടെ  സ്ഥാപക അംഗം കൂടിയാണ് പോൾ.
1983-ൽ സ്ഥാപിതമായ ഫൊക്കാന എന്ന മലയാളികളുടെ ദേശീയ സംഘടനയുടെ പ്രസിഡന്റായി രണ്ട് തവണ  പ്രവർത്തിച്ചിരുന്നു.

മലയാളികളെ ചേർത്ത് നിർത്തുകയും കേരളത്തിന്റെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന നിരവധി സംഘടനകളുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നു:

-FAM  (ഫിലിം ആർട്ട്സ് & മീഡിയ ക്ലബ് ഓഫ് നോർത്ത് അമേരിക്ക) ക്ലബ്
-ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ്,
-മാനേജിംഗ് കമ്മിറ്റി അംഗം: NEഅമേരിക്കൻ ഡിയോസെസ് ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചസ്
-മാനേജിംഗ് ഡയറക്ടർ: കേരള ടൈംസ്
-ഉപദേശക സമിതി അംഗം: പരുമല കാൻസർ സെന്റർ
-ബോർഡ് ഓഫ് ഡയറക്ടർ : ഓർത്തഡോക്സ് ടിവി
-ഡയറക്ടർ: ജയ്ഹിന്ദ് ടിവി- യുഎസ്എ &   കാനഡ

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസറായി 38 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള പോൾ, 2019-ൽ വിരമിച്ചു. വിരമിക്കുന്നതിന് മുൻപും പിൻപും കമ്മ്യൂണിറ്റി ഉദ്യമങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് കുറവ് വന്നിട്ടില്ല.

രാജേശ്വരി അയ്യർ

രാജേശ്വരി അയ്യർ 1975  മുതൽ റോക്ക്‌ലാൻഡ് കൗണ്ടിയിൽ താമസിക്കുന്നു.  സോഷ്യൽ വർക്കറെന്ന  നിലയിൽ   വളർച്ചാ  വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുകയും ആ ഡിപ്പാർട്ട്മെന്റിൽ  അഡ്മിനിസ്ട്രേറ്ററാവുകയും ചെയ്തു. . അവൾക്ക് ധാരാളം ഉണ്ടായിരുന്നു
ജോലിയിൽ ഒട്ടേറെ  അവാർഡുകൾ നേടിയിട്ടുള്ള അവർ  37 വർഷത്തെ സേവനത്തിനു ശേഷം  2017ൽ   വിരമിച്ചു

യോഗ  ഇഷ്ടപ്പെടുന്ന അവർ    മറ്റുള്ളവരെ സഹായിക്കുന്നതിന്  സന്നദ്ധസേവനം ചെയ്യുകയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. കൊവിഡ് സമയത്ത്   ചാരിറ്റി കളക്ഷനുകൾക്കായി സഹായിച്ചു.

നിശബ്ദമായി  പ്രവർത്തിക്കുന്ന  നിസ്വാർത്ഥ വ്യക്തിത്വത്തിനുടമയാണ്  രാജി. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സഹായം ആവശ്യമായി വരുമ്പോൾ അതിനായി മുന്നിട്ടിറങ്ങുന്ന.  ആവ്യശ്യക്കാരെ ഡോക്ടർമാരുടെ അടുത്ത് കൊണ്ട് പോകുക തുടങ്ങിയവക്ക് അവർ മുന്നിലുണ്ട്.

ജീവൻ ജ്യോതി 2009-ൽ ആരംഭിച്ചതു മുതൽ മുഖ്യ പരിപാടിയായ യോഗ ഗ്രൂപ്പിന് നേതൃത്വം നൽകുന്നു.
ഈ വർഷങ്ങളിലെല്ലാം ബോർഡ് അംഗമായും സെക്രട്ടറിയായും സമൂഹം. ജീവൻ
ജ്യോതി എന്നാൽ ജീവിതത്തിന്റെ വെളിച്ചമാണ്, അത് അവരുടെ ജീവിതത്തിലും ജീവിതത്തിലും ഒരു വെളിച്ചമാണ്

ബുക്ക് ക്ലബ്ബിന്റെയും വിമൻസ് ഫിനാൻസ് ഗ്രൂപ്പിന്റെയും തുടക്കം മുതൽ അതിൽ സജീവം. കോവിഡ്  കാലത്തും  എല്ലാ ജീവൻ ജ്യോതി പരിപാടികളും സൂമിൽ  തുടർന്നു

രാജൻ ബരൻവാൾ

1984 മുതൽ റോക്ക്‌ലാൻഡ് കൗണ്ടിയിലെ താമസക്കാരനാണ് രാജൻ ബരൻവാൾ. റോക്ക്‌ലാൻഡ് സൈക്യാട്രിക് സെന്ററിൽ 34 വർഷം സോഷ്യൽ വർക്കാരായി  ജോലി ചെയ്തു. സോഷ്യൽ വർക്കേറെന്ന നിലയിലുള്ള അറിവും കഴിവും  സമൂഹത്തെ സഹായിക്കാൻ   ഉപയോഗിക്കുന്നു.

2004 -ൽ ഇന്ത്യ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക്‌ലാൻഡിന്റെ (ICSR) ബോർഡ് അംഗമായി തുടങ്ങി    2014-ൽ സംഘടനയുടെ പ്രസിഡന്റായും തുടർന്ന്   ബോർഡ് അംഗമായും  തുടരുന്നു

ഐസിഎസ്ആറിൽ സന്നദ്ധസേവനം നടത്തുമ്പോൾ തന്നെ രാജൻ വിവിധ സന്നദ്ധസേവനങ്ങളിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. സൂപ്പ് കിച്ചണിൽ സന്നദ്ധസേവനം, വസ്ത്രങ്ങളുടെ ശേഖരണം, കുട്ടികൾക്കു വേണ്ടി കളിപ്പാട്ടങ്ങൾ ശേഖരിക്കൽ തുടങ്ങിയവ.

ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചുള്ള അറിവ്  പകരുന്ന സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും.   സംഘടിപ്പിക്കാൻ   നേതൃത്വം നൽകുന്നു

ജീവൻ ജ്യോതി സ്ഥാപക അംഗങ്ങളിൽ ഒരാളാണ് രാജൻ.    2020 മുതൽ ജീവൻ ജ്യോതിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

ഭാര്യ വീണയ്‌ക്കൊപ്പം ന്യൂ സിറ്റിയിൽ താമസിക്കുന്നു. മുതിർന്ന രണ്ട് മക്കളുണ്ട്.

ഇന്ത്യൻ പൈത്രുക മാസം: റോക്ക് ലാൻഡ്  കൗണ്ടി  5 ഇന്ത്യാക്കാരെ ആദരിച്ചു ഇന്ത്യൻ പൈത്രുക മാസം: റോക്ക് ലാൻഡ്  കൗണ്ടി  5 ഇന്ത്യാക്കാരെ ആദരിച്ചു ഇന്ത്യൻ പൈത്രുക മാസം: റോക്ക് ലാൻഡ്  കൗണ്ടി  5 ഇന്ത്യാക്കാരെ ആദരിച്ചു ഇന്ത്യൻ പൈത്രുക മാസം: റോക്ക് ലാൻഡ്  കൗണ്ടി  5 ഇന്ത്യാക്കാരെ ആദരിച്ചു ഇന്ത്യൻ പൈത്രുക മാസം: റോക്ക് ലാൻഡ്  കൗണ്ടി  5 ഇന്ത്യാക്കാരെ ആദരിച്ചു 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular