Wednesday, May 8, 2024
HomeGulf38 'വാറ്റ്' നിയമലംഘനങ്ങള്‍

38 ‘വാറ്റ്’ നിയമലംഘനങ്ങള്‍

മനാമ: മൂല്യവര്‍ധിത നികുതി (വാറ്റ്) ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പരിശോധന തുടരുന്നു.

ഈ വര്‍ഷം ജനുവരി മുതലാണ് രാജ്യത്ത് ‘വാറ്റ്’ വര്‍ധിപ്പിച്ചത്. നിയമം കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിവിധ ഗവര്‍ണറേറ്റുകളിലെ 91 വ്യാപാരസ്ഥാപനങ്ങളില്‍ നാഷനല്‍ റവന്യൂ അതോറിറ്റിയുമായി സഹകരിച്ച്‌ പരിശോധന നടത്തി.

വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളില്‍ 38 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമ ലംഘകര്‍ക്ക് 10,000 ദീനാര്‍ വരെയാണ് പിഴ ഈടാക്കുക. നികുതിവെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നാഷനല്‍ റവന്യൂ അതോറിറ്റിയും നടപടി ആരംഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം വരെ തടവും നികുതിവെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയുമാണ് ഇത്തരക്കാര്‍ക്ക് ശിക്ഷ ലഭിക്കുക.

നികുതിതട്ടിപ്പ് കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ വിവരം അറിയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular