വാഷിങ്ടൻ ∙ റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ പ്രസിഡന്റ് ജൊ ബൈഡനേക്കാൾ ട്രംപ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ് സർവെ.
റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന് ലഭിച്ചപ്പോൾ 46 ശതമാനം മാത്രമാണ് ബൈഡന് ലഭിച്ചത്. മാത്രമല്ല 51 ശതമാനം അഭിപ്രായപ്പെട്ടത് ബൈഡനേക്കാൾ നല്ല പ്രസിഡന്റ് ട്രംപ് എന്നാണ്.
ഔട്ട് ട്രോയ്ഡ് ഡിൽസ്, മിഡിൽ ഈസ്റ്റ് പീസ് എഗ്രിമെന്റ്, വിവിധ മേഖലകളിൽ നടപ്പാക്കിയ വേതന വർധനവ് എന്നിവ ട്രംപിനനുകൂലമായപ്പോൾ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തിരക്കുപിടിച്ച സൈനീക പിന്മാറ്റം, അഫ്ഗാൻ സിവിലിയൻസിനെതിരെ നടത്തിയ ഡ്രോൺ ആക്രമണം, അതിർത്തിയിൽ നിയമവിരുദ്ധമായ വൻ കുടിയേറ്റം, അഫ്ഗാനിസ്ഥാൻ അഭയാർഥി പ്രവാഹം എന്നിവ ബൈഡന്റെ ജനസമ്മിതിയിൽ കുറവു വരുത്തി.
കോവിഡ് വാക്സിനേഷൻ കൈകാര്യം ചെയ്തതിലും ബൈഡന് പൂർണമായും വിജയിക്കാനായില്ലെന്നും സർവെ ചൂണ്ടികാട്ടുന്നു.