കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകി, ഇരുപത്തൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുമായുള്ള ആഢംബര കപ്പൽ കൊച്ചിയിലെത്തിയ. മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പൽ യാത്രാമധ്യേയാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. എം വി എംപ്രസ് എന്ന ആഢംബര കപ്പൽ കൊച്ചീ തീരത്ത് നങ്കൂരമിട്ടപ്പോള്‍. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ധനേഷ് പയ്യന്നൂര്‍.
നീണ്ട കാലത്തെ കാത്തിരുപ്പിനൊടുവിലാണ് കേരളത്തിന്‍റെ ടൂറിസം രംഗത്തേക്ക് ഒരു കപ്പലടുക്കുന്നത്. ആഭ്യന്തര വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചുവരവിന്‍റെ അടയാളം കൂടിയാണ് ഇന്ന് എം വി എംപ്രസ് എന്ന ആഡംബര കപ്പൽ
മുംബെയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയില്‍ 1200 യാത്രക്കാരാണ് ഉള്ളത്. മിക്കവരും ഗുജറാത്തില്‍ നിന്നുള്ള യാത്രക്കാരായിരുന്നു.
കേരള വോയേജസ് ആണ് പ്രാദേശിക ടൂർ ഏജന്‍റ്. എം വി എംപ്രസ്, ഒരു പകലാണ് കൊച്ചിയുടെ തീരത്ത് നങ്കൂരമിട്ടത്. യാത്രക്കാര്‍ക്കായി ഹൗസ് ബോട്ട് യാത്ര ഒരുക്കിയിരുന്നു.
800 ൽ പരം യാത്രികർ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.