Friday, March 29, 2024
HomeIndiaആറാംക്ലാസ് മുതല്‍ തയാറെടുപ്പ്, മൊബൈല്‍ ഫോണ്‍ ഒഴിവാക്കി, സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറിനടന്നു...ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക്...

ആറാംക്ലാസ് മുതല്‍ തയാറെടുപ്പ്, മൊബൈല്‍ ഫോണ്‍ ഒഴിവാക്കി, സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറിനടന്നു…ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് ജേതാവിന്റെ വിജയരഹസ്യം…

ഡിഷയില്‍ നിന്നുള്ള ദീവാന്‍ഷു മാലുവിനാണ് ഇക്കുറി ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 11ാം റാങ്ക്.

360ല്‍ 285 മാര്‍ക്കാണ് ഈ മിടുക്കന്‍ സ്വന്തമാക്കിയത്. കെമിസ്ട്രിക്ക് 90 ഉം ഫിസിക്സിന് 98ഉം മാത്തമാറ്റിക്സിന് 97ഉം മാര്‍ക്കാണ് ലഭിച്ചത്. കുട്ടിക്കാലം തൊട്ടേ ഫിസിക്സ് ആയിരുന്നു ദീവാന്‍ഷുവിെന്‍റ ഇഷ്ട വിഷയം. സ്വിസ് സംഘടന മുംബൈയില്‍ സംഘടിപ്പിച്ച ഇന്‍റര്‍നാഷനല്‍ ഫിസിക്സ് ഒളിമ്ബ്യാഡിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്.

എന്നാല്‍ കമ്ബ്യൂട്ടര്‍ സയന്‍സും അതിനൊപ്പം ഇഷ്ടമായിരുന്നു. ഐ.ഐ.ടിയില്‍ പഠിക്കുക എന്നതായിരുന്നു ജീവിതാഭിലാഷം. അതിനാല്‍ ആറാം ക്ലാസ് തൊട്ടേ ജെ.ഇ.ഇ പരീക്ഷക്കായി തയാറെടുപ്പ് തുടങ്ങി. കോച്ചിങ് ക്ലാസ് അടക്കം ദിവസവും 10 മണിക്കൂര്‍ പഠനത്തിനായി മാറ്റിവെക്കും. ഉറക്കത്തിനും ഭക്ഷണത്തിനുമായി സമയം മാറ്റി വെച്ചു. ബോംബെ ഐ.ഐ.ടിയില്‍ കമ്ബ്യൂട്ടര്‍ സയന്‍സിന് ചേരാനാണ് ഈ മിടുക്കെന്‍റ തീരുമാനം.

മൊബൈല്‍ഫോണ്‍ ഒഴിവാക്കിയതും സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറിനിന്നതുമാണ് തെന്‍റ വിജയത്തിെന്‍റ രണ്ട് കാരണങ്ങളെന്ന് ദീവാന്‍ഷു. ഉന്നത വിജയത്തിെന്‍റ ക്രെഡിറ്റ് മാതാപിതാക്കള്‍ക്കും പരിശീലന കേന്ദ്രത്തിനുമാണെന്നും ദീവാന്‍ഷു പറയുന്നു. കൃത്യമായ തയാറെടുപ്പ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പോലുള്ള മത്സര പരീക്ഷകളില്‍ നിര്‍ണായകമാണെന്നാണ് അഭിപ്രായം.

ഇന്‍ഫോസിസിലെ എന്‍ജിനീയറാണ് ദീവാന്‍ഷുവിെന്‍റ അച്ഛന്‍. അമ്മ വീട്ടമ്മയും. ലോകത്തിലെ തന്നെ ഏറ്റവും കടുകട്ടിയായ മത്സര പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. ഐ.ഐ.ടി ബോംബെക്കാണ് ഇത്തവണത്തെ പരീക്ഷ നടത്തിപ്പിെന്‍റ ചുമതല. രാജ്യത്തുടനീളമുള്ള 23 ഐ.ഐ.ടികളിലായി 17,000 സീറ്റുകളാണ് ഉള്ളത്. ഇതിലേക്ക് പ്രവേശനത്തിനായി ഒന്നര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.

ജെ.ഇ.ഇ മെയിനില്‍ 99.989 ആണ് സ്കോര്‍. ദീവാന്‍ഷുവിന് ഒരു ഇരട്ട സഹോദരനും കൂടിയുണ്ട്-ദീപ്താന്‍ഷു മാലു. ദേശീയ തലത്തില്‍ 226ാം റാങ്കാണ് ദീപ്താന്‍ഷുവിന് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular