പെണ്‍കുട്ടി എട്ടു മാസത്തിനിടെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 33 പേര്‍ക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടി എട്ടു മാസത്തിനിടെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, കൂട്ടബലാത്സംഗം, പതിനാറ് വയസിനു താഴെയുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്കും പോക്സോ നിയമത്തിലെ വ്യവസസ്ഥകള്‍ പ്രകാരവുമാണ് മന്‍പഡ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 29 നും സെപ്റ്റംബര്‍ 22 നും ഇടയിലാണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് അഡീഷണല്‍ പൊലീസ് കജനുവരി 29 നും സെപ്റ്റംബര്‍ 22 നും ഇടയിലാണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ (കിഴക്കന്‍ മേഖല) ദത്താത്രേ കരലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പതിനാറിനും ഇരുപത്തി മൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.