ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തുള്ള എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാര്‍ രാജി നല്‍കിയത്. രാജിക്കത്ത് നല്‍കി അര്‍ദ്ധരാത്രിയ്ക്ക് ശേഷമാണ് ഇവര്‍ സ്പീക്കറുടെ വസതി വിട്ടത്. എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തും.
കോണ്‍ഗ്രസിന്റെ പ്രതിസന്ധിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിയുടെ ക്യാമ്ബ് രംഗത്തിറങ്ങിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ കെസി വേണുഗോപാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ചിരുന്നു. പാര്‍ട്ടിയുടെ രാജസ്ഥാന്‍ ചുമതലയുള്ള അജയ് മാക്കനൊപ്പം അശോക് ഗെലോട്ടുമായി സംസാരിച്ചു.
സമവായ ചര്‍ച്ചകള്‍ക്ക് വേണ്ടി കേന്ദ്ര നിരീക്ഷകരായ അജയ് മാക്കനേയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും ഹൈക്കമാന്ഡജ് രാജസ്ഥാനിലേക്ക് അയച്ചിരുന്നു. ഇവര്‍ എംഎല്‍എമാരുടെ പ്രതിനിധികളായ ശാന്തി ധാരിവാള്‍, പ്രതാപ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഓരോ എംഎല്‍എമാരേയും കണ്ട് സംസാരിക്കാനാണ് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ തന്റെ കൈയ്യിലല്ലെന്ന് ഗെ്ലോട്ടും പ്രതികരിച്ചിരുന്നു.
ആറ് മാസം മുന്‍പ് ഗെലോട്ടിനെതിരെ വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഭൂരിപക്ഷം എംഎല്‍എമാരും പറയുന്നത്. അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി തുടരുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരനാക്കുകയോ ചെയ്യണമെന്നാണ് ഗെലോട്ട് പക്ഷക്കാരുടെ ആവശ്യം.
മുഖ്യമന്ത്രി പദത്തിലേക്ക് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയില്ലാതെ സച്ചിന്‍ പൈലറ്റ് എങ്ങനെ മുഖ്യമന്ത്രിയാകുമെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ ചോദ്യം. 200 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരും ബിജെപിക്ക് 70 എംഎല്‍എമാരുമുണ്ട്. കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ രാഷ്ട്രീയ ലോക്ദളിന് ഒരു അംഗവും 14 സ്വതന്ത്ര എംഎല്‍എമാരുമാണ്.