Wednesday, May 1, 2024
HomeGulfആത്മവിശ്വാസം പകര്‍ന്ന് ഇത്തിഹാദ് റെയില്‍

ആത്മവിശ്വാസം പകര്‍ന്ന് ഇത്തിഹാദ് റെയില്‍

ദുബൈ: പ്രതികൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രവും കാരണമായി ജി.സി.സിയില്‍ ഒരു റെയില്‍ ശൃംഖല സാധ്യമാണോ എന്ന് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടായിരുന്നു.

എന്നാല്‍, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വകഞ്ഞുമാറ്റി നിലവില്‍ ഇത്തിഹാദ് റെയില്‍ പദ്ധതിയില്‍ പാതകളുടെ നിര്‍മാണം പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞമാസം പദ്ധതിക്ക് ആവശ്യമായ പുതിയ ലോക്കോമോട്ടീവുകളും വാഗണുകളും എത്തുകയും ചെയ്തു. ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ വിജയകരമായി മുന്നോട്ടുപോകുന്ന ഇത്തിഹാദ് റെയില്‍ പദ്ധതിയാണ് ഒമാനിലേക്ക് പാത നീട്ടാന്‍ ആത്മവിശ്വാസം പകര്‍ന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത്തിഹാദ് ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 50 ബില്യണ്‍ ദിര്‍ഹം ചെലവ് വകയിരുത്തിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയില്‍നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റര്‍ നീളത്തില്‍ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയില്‍ പദ്ധതി കടന്നുപോകുന്നത്. ട്രെയിനുകള്‍ പാതയില്‍ മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗതയില്‍ കുതിച്ചോടും.

സൗദി അതിര്‍ത്തിയിലെ സില മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരദേശമായ ഫുജൈറ വരെ നീണ്ടുനില്‍ക്കുന്നതാണ് റെയില്‍. യാത്രകള്‍ ബുക്ക്ചെയ്യാനും മറ്റു സേവനങ്ങള്‍ക്കും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പദ്ധതി യു.എ.ഇയുടെ സമ്ബദ്‌വ്യവസ്ഥക്ക് 200 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വര്‍ഷം 3.65 കോടി യാത്രക്കാര്‍ ഇത്തിഹാദ് റെയില്‍ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. റെയിലിന്റെ ആദ്യഘട്ടം 2016ല്‍ പൂര്‍ത്തിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular