Friday, March 29, 2024
HomeIndiaകൊലപാതകം പുറത്തറിഞ്ഞതും അഫ്താബിന്റെ കുടുംബം നാടുവിട്ടു, മാതാപിതാക്കള്‍ക്ക് എല്ലാം അറിയാമായിരുന്നെന്ന സംശയത്തില്‍ പോലീസ്

കൊലപാതകം പുറത്തറിഞ്ഞതും അഫ്താബിന്റെ കുടുംബം നാടുവിട്ടു, മാതാപിതാക്കള്‍ക്ക് എല്ലാം അറിയാമായിരുന്നെന്ന സംശയത്തില്‍ പോലീസ്

ന്യൂഡല്‍ഹി: ശ്രദ്ധ വാക്കര്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവരുന്നത്.

കൊലപാതക വിവരം പുറത്തായതോടെ ബുധനാഴ്ച പ്രതി അഫ്താബ് അമിന്‍ പൂനാവാലയുടെ കുടുംബം അജ്ഞാത സ്ഥലത്തേക്ക് പലായനം ചെയ്തു. പോലീസിനെ അറിയിക്കാതെ അഫ്താബിന്റെ കുടുംബം അജ്ഞാത സ്ഥലത്തേക്ക് മാറിയതായി പോലീസ് പറഞ്ഞു. മണിക്പൂര്‍ പോലീസ് അഫ്താബിനെ വസായിലേക്ക് വിളിപ്പിച്ച ശേഷം മൊഴിയെടുത്ത ശേഷം, ഇയാളുടെ കുടുംബം അജ്ഞാത സ്ഥലത്തേക്ക് മാറി. പിന്നീട് അഫ്താബിന്റെ കുടുംബവും മണിക്പൂര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടില്ല.

അഫ്താബിന്റെ ചെയ്തികളെ കുറിച്ച്‌ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. ‘അതുകൊണ്ടാണ് അവര്‍ പോലീസിനെ അറിയിക്കാതെ തിടുക്കത്തില്‍ മാറിയത്. മണിക്പൂര്‍ പോലീസ് പുറപ്പെടുവിച്ച ആദ്യ സമന്‍സിനുശേഷം മാത്രമാണ് പ്രതിയുടെ കുടുംബം മാറിയത്’, വൃത്തങ്ങളെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇരയായ ശ്രദ്ധ വാക്കറുടെ പിതാവ് വികാസ് മദന്‍ വാക്കറുടെ ഡിഎന്‍എ സാമ്ബിളുകള്‍ ഡല്‍ഹി പൊലീസ് ശേഖരിച്ചു. ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാമ്ബിളുകള്‍ എടുത്തതിന് പിന്നിലെ ലക്ഷ്യം ശ്രദ്ധയുടെ ശരീരഭാഗങ്ങളുടെ രക്തസാമ്ബിളുമായി ഒത്തുനോക്കാനാണ്.

ശ്രദ്ധ വാക്കറിനെ അവളുടെ പങ്കാളിയായ അഫ്താബ് അമിന്‍ പൂനാവാല കൊലപ്പെടുത്തിയ ദിവസം, അതായത് മെയ് 18 ന് ശ്രദ്ധയുടെ ഫോണില്‍ നിന്നും അവളുടെ സുഹൃത്തിന് ഒരു സന്ദേശമയച്ചിരുന്നു. ‘ഡ്യൂഡ് ഒരു കാര്യം പറയാനുണ്ട്. ഞാന്‍ കുറച്ച്‌ തിരക്കിലാണ്’ എന്നായിരുന്നു സന്ദേശം. അവളുടെ സന്ദേശത്തിന് മറുപടിയായി, ശ്രദ്ധയുടെ സുഹൃത്ത് ‘എന്താണ് വാര്‍ത്ത’ എന്ന് ചോയിച്ചെങ്കിലും ശ്രദ്ധ ഇതിന് മറുപടി നല്‍കിയില്ല. ഇതോടെ, സെപ്തംബര്‍ 24 ന് അവളുടെ സുഹൃത്ത് വീണ്ടും ശ്രദ്ധയ്ക്ക് മെസേജ് അയച്ചിരുന്നു. ‘നീ എവിടെയാണ്? നീ സുരക്ഷിതയാണോ’ എന്നായിരുന്നു സുഹൃത്ത് ചോദിച്ചത്. ശ്രദ്ധ തന്റെ സുഹൃത്തിനോട് പങ്കുവെക്കാന്‍ ആഗ്രഹിച്ച ‘വാര്‍ത്ത’ എന്തായിരുന്നു എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ശ്രദ്ധ കൊല്ലപ്പെട്ടതിനാല്‍, എന്താണ് അവള്‍ പറയാന്‍ ഉദ്ദേശിച്ച വാര്‍ത്ത എന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ശ്രദ്ധയെ കാണാതായതോടെ ശ്രദ്ധയുടെ മറ്റൊരു സുഹൃത്ത് ശ്രദ്ധ എവിടെയാണെന്ന് അന്വേഷിക്കുകയും അഫ്താബിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. കൊലപാതകത്തിന് ശേഷം ജൂണ്‍ വരെ ശ്രദ്ധയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്‌തിരുന്നുവെന്നും അവളുടെ ക്ഷേമത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഒഴിവാക്കാനും അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കണ്ണില്‍ അവളെ ജീവനോടെ നിലനിര്‍ത്താനുമാണ് താന്‍ ശ്രമിച്ചതെന്നും അഫ്താബ് പോലീസിനോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular