ഫിഫ ലോക കപ്പ് 2022 നു ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ കരി തേക്കാൻ അടിച്ചു വിട്ട ഒരു കഥ ഉത്ഘാടന മത്സരം കഴിഞ്ഞതോടെ പൊളിഞ്ഞു. ഞായറാഴ്ചത്തെ ആദ്യ മത്സരം തോറ്റു കൊടുക്കാമെങ്കിൽ ദശലക്ഷക്കണക്കിനു ഡോളർ കൈക്കൂലി നൽകാമെന്നു ഇക്വഡോർ കളിക്കാർക്ക് ഖത്തർ വാഗ്ദാനം നൽകി എന്നായിരുന്നു വെള്ളിയാഴ്ച പുറത്തു വന്ന കഥ.
ആതിഥേയ രാഷ്ട്രത്തിന്റെ യശസുയർത്താൻ 7.4 മില്യൺ ഡോളർ ആണ് വാഗ്‌ദാനം എന്നാണ് അംജദ് താഹ ട്വിറ്ററിൽ ആരോപിച്ചത്. സൗദി അറേബ്യയിൽ ബ്രിട്ടീഷ് സെന്ററിലെ രാഷ്ട്രീയ കാര്യ വിദഗ്‌ധനും പ്രാദേശിക ഡയറക്ടറുമാണ് അദ്ദേഹം.
മറുപടിയില്ലാത്ത രണ്ടു ഗോളിനു ഖത്തറിനെ തകർത്ത ഇക്വഡോർ കരുതന്മാരാണെന്നു തെളിയിക്കയും ചെയ്തു. എന്നെർ വലെൻഷ്യ (ചിത്രം) ഈ കപ്പിലെ മികച്ച താരങ്ങളിൽ ഒരാളാവാൻ സാധ്യതയും കണ്ടു. മൂന്ന് ഗോളുകളാണ് വലെൻഷ്യ അടിച്ചത്. അതിൽ ഒന്ന് ഓഫ്‌സൈഡ് എന്നു ‘വാർ’ വീഡിയോ തീരുമാനിച്ചു.
പിന്നീട് രണ്ടു ഗോളടിച്ച വലെൻഷ്യക്കു പക്ഷെ ഹാറ്റ്റിക്ക് ലക്‌ഷ്യം വയ്ക്കാൻ പോലും കഴിയാതെ പരുക്കു പറ്റി പുറത്തു പോകേണ്ടി വന്നു. ഈ ലോക കപ്പിന്റെ ആദ്യ മത്സരത്തിൽ ഹാറ്റ്റിക്ക് നേടിയിരുന്നെകിൽ അതുല്യ റെക്കോർഡ് ആകുമായിരുന്നു.
ഗോൾഡൻ ബൂട്ടിൽ വലെൻഷ്യ എത്തുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. പക്ഷെ ലിയോ മെസ്സിയും റൊണാൾഡോയും എംബപ്പേയും പോലുള്ള ഇടിമിന്നലുകൾ രംഗത്തുണ്ട്.