ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. പത്ത് നിലകളുള്ള ഫ്ലാറ്റിന്‍റെ ടെറസിൽ സഹോദരനൊപ്പം
വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം
കൊച്ചി: ഫ്ലാറ്റിന്‍റെ പത്താം നിലയിനിന്ന് താഴെ വീണ പതിനെട്ടുകാരി മരിച്ചു. എറണാകുളം സൗത്തില്‍ ശാന്തി തോട്ടേക്കാട് എന്ന ഫ്‌ളാറ്റില്‍ നിന്ന് വീണ ഐറിന്‍ ആണ് മരിച്ചത്. ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ ഐറിൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫ്ലാറ്റിലെ താമസക്കാരനും ചാലക്കുടി സ്വദേശിയുമായ റോയിയുടെ മകളാണ് ഐറിൻ.
ഇന്ന് രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. പത്ത് നിലകളുള്ള ഫ്ലാറ്റിന്‍റെ ടെറസിൽ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിൻ. ഫ്ലാറ്റിലെ ടെറസിൽ അരഭിത്തിയിലുള്ള പാരപ്പറ്റാണുള്ളത്. ഇതിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ടൈൽ പാകിയ കോൺക്രീറ്റ് ബെഞ്ചിൽ ചവിട്ടി വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കാൽ വഴുതി പാരപ്പറ്റിന് മുകളിലൂടെ വീണ ഐറിൻ എട്ടാം നിലയുടെ സൺഷേഡിലുണ്ടായിരുന്ന ഷീറ്റിൽ പതിക്കുകയും തുടർന്ന് തെറിച്ച് താഴത്തെ കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിലും വശത്തെ ഭിത്തിയിലും അടിച്ചു തറയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണ ഐറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇന്ന് രാവിലെ 8:45 മണിയോടെ 10 നിലകളുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍. ടെറസിനോട് ചേര്‍ന്ന് പണിതിട്ടുള്ള ടൈല്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് ബെഞ്ചിനോട് ചേര്‍ന്ന അരഭിത്തിക്കു മുകളിലൂടെ താഴോട്ട് വീഴുകയായിരുന്നു.
വീഴ്‌ച്ചയില്‍ എട്ടാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റില്‍ വീണ ശേഷം തെറിച്ച് താഴെ കാര്‍ പാര്‍ക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു. 2021 ജനുവരി അവസാനം മുതലാണ് ഐറിനും കുടുംബവം ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയത്