ഡാളസിൽ മലയാളിയായ എ ബി സി ന്യൂസ് റിപ്പോർട്ടർ ജോബിൻ പണിക്കർ 2022 ലെ രണ്ട് എമ്മി അവാർഡ് നേടി. പതിനാറു വർഷത്തെ ജോലിക്കിടയിൽ 15 എമ്മി അവാർഡ് ഉൾപ്പെടെ 19 അവാർഡുകൾ ലഭിച്ചിട്ടുള്ള പണിക്കർ ടെക്സസിലെ കോളിൻ കൗണ്ടിയിലെ വാർത്തകളാണ് സ്‌പെഷലൈസ് ചെയ്തിട്ടുള്ളത്.
പരിസ്ഥിതി/ ശാസ്ത്രം/ ക്രൈം എന്നീ വിഭങ്ങളിലാണ് പണിക്കർക്ക് അവാർഡ് ലഭിച്ചത്.
കലിഫോണിയയിലെ ഫ്രെൻസോയിൽ കെ എസ് ഇ ഇ-24ൽ തുടക്കമിട്ട പണിക്കർ 2012ൽ ഡബ്ലിയു എഫ് എ എ (WFAA) യിൽ ചേർന്നു. 2010നു ശേഷം 7 ടെലിവിഷൻ അവാർഡുകൾ നേടി. നാല് എഡ്വേഡ് ആർ. മുറോ അവാർഡുകളും അതിൽ പെടുന്നു.
2019ൽ നാഷനൽ പ്രസ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ദേശീയ തലത്തിലുള്ള റിപ്പോർട്ടർ ഓഫ് ദ ഇയർ അവാർഡിന് ഫൈനൽ റൌണ്ട് വരെ എത്തി.
പണിക്കരുടെ റിപ്പോർട്ടുകൾക്കു എ പി അവാർഡുകളും ലഭിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് പ്രഫഷണൽ ജേര്ണലിസ്റ്സ് രണ്ടു തവണ അദ്ദേഹത്തിന് അവാർഡ് നൽകി.
ലോസ് ഏഞ്ജലസ് മലങ്കര ഓർത്തഡോക്‌സ് പള്ളി വികാരി കൊല്ലം ജില്ലയിലെ കുണ്ടറയിൽ മേച്ചേരിയിൽ ഫാദർ യോഹന്നാൻ കോശി പണിക്കരുടെയും ലില്ലി പണിക്കരുടെയും രണ്ടാമത്തെ പുത്രൻ. വാഷിംഗ്‌ടണിലെ ഗൊൺസാഗ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിട്രേഷൻ, ബ്രോഡ് കാസ്റ്റ് ജേർണലിസം എന്നീ വിഷയങ്ങളിൽ ബിരുദമെടുത്തിട്ടുണ്ട്. പിന്നീട് സിറാക്യൂസ് വാഴ്‌സിറ്റിയുടെ ന്യൂഹൗസ് സ്കൂളിൽ നിന്ന് മാസ്റ്റേഴ്സ് നേടി.