Thursday, May 2, 2024
HomeIndiaസാമ്ബത്തിക അഭിവൃദ്ധിക്കായി ആദിവാസി ബാലനെ നരബലി കൊടുത്തു; കൗമാരക്കാരനുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

സാമ്ബത്തിക അഭിവൃദ്ധിക്കായി ആദിവാസി ബാലനെ നരബലി കൊടുത്തു; കൗമാരക്കാരനുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

സില്‍വാസ: കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി ജില്ലയില്‍ ഒമ്ബതു വയസുള്ള ആദിവാസി ബാലനെ നരബലികൊടുത്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി ശിരഛേദം ചെയ്യുകയും മൃതദേഹം വെട്ടി നുറുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സില്‍വാസയുടെ അതിര്‍ത്തി സംസ്ഥാനമായ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപി പട്ടണത്തിനടുത്തുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട ഒമ്ബതുവയസുകാരന്‍. സംഭവത്തില്‍ ഒരു കൗമാരക്കാരനെയും രണ്ടുപുരുഷന്മാരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

ഡിസംബര്‍ 29 ന് യുടിയിലെ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ജില്ലയിലെ സെയ്ലി ഗ്രാമത്തില്‍ നിന്ന് കുട്ടിയെ കാണാതായിരുന്നു. പിറ്റേന്ന് സില്‍വാസ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. സില്‍വാസയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വാപിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച്‌ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ഇരയുടേതെന്ന് സംശയിക്കുന്ന ശരീരത്തിന്റെ ഭാഗങ്ങള്‍ നരബലി നടത്തിയ സെയ്ലി ഗ്രാമത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയെ ബലികൊടുക്കാനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പിടിയിലായ കൗമാരക്കാരനെ സൂറത്തിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പട്ടികവര്‍ഗ (എസ്ടി) മോര്‍ച്ച പൊലീസ് സൂപ്രണ്ടിന് നിവേദനം നല്‍കി. ‘മരിച്ച കുട്ടി ഗോത്രവര്‍ഗ വാര്‍ലി വിഭാഗത്തില്‍ പെട്ടയാളാണ്. ആ കുടുംബത്തിന് ആരുമായും ശത്രുതയില്ല. സംഭവം വെറുപ്പുളവാക്കുന്നതും മനുഷ്യത്വരഹിതവും വളരെ ഗുരുതരമായ കുറ്റകൃത്യവുമാണ്. കുറ്റാരോപിതര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നതിന് പൊലീസ് വേഗം നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular