യുഎസിൽ പഠിക്കാൻ പത്തു ദിവസം മുൻപ് ആന്ധ്ര പ്രദേശിൽ നിന്നെത്തിയ യുവാവ് ഷിക്കാഗോയിൽ കവർച്ചക്കാരുടെ വെടിയേറ്റു മരിച്ചു. നഗരത്തിലെ പ്രിൻസ്റ്റൺ പാർക്കിലുണ്ടായ ആക്രമണത്തിലാണ് നന്ദപാദു ദേവംശ് (23) കൊല്ലപ്പെട്ടത്. വിജയവാഡ സ്വദേശിയാണ്.
തെലങ്കാനയിൽ ഹൈദരാബാദിൽ നിന്നുള്ള സുഹൃത്ത് കോപ്പാള സായി ചാരൻ പരുക്കുകളോടെ രക്ഷപെട്ടു. വിശാഖപട്ടണം സ്വദേശിയായ ലക്ഷ്മനും കൂടെ ഉണ്ടായിരുന്നെങ്കിലും വെടിയേറ്റില്ല.
ഷിക്കാഗോ ഗവർണേഴ്‌സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ 10 ദിവസം മുൻപ് എത്തിയ വിദ്യാർഥികൾ വാടക മുറിയിൽ ഒന്നിച്ചായിരുന്നു താമസം. ഞായറാഴ്ച ഇന്റർനെറ്റ് കണക്ഷനു റൗട്ടർ വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ രണ്ടു കവർച്ചക്കാർ അവരെ വഴിയിൽ തടഞ്ഞു.
അവർ മൊബൈൽ ഫോണുകൾ പിടിച്ചു വാങ്ങുകയും അവയുടെ പിൻ ശേഖരിക്കയും ചെയ്തു. കുട്ടികളുടെ കൈയിൽ ഉണ്ടായിരുന്ന പണവും അവർ പിടുങ്ങി. പിന്നീട് സ്ഥലം വിടും മുൻപ് അവർ നിറയൊഴിച്ചു.
ആശുപത്രിയിൽ എത്തിച്ച ശേഷമാണു ദേവംശ് മരിച്ചത്. സായി ചരൺ ആശുപത്രിയിൽ ചികിത്സയിലാണ്.
Student from Andhra killed by robbers in Chicago