Thursday, April 18, 2024
HomeKeralaമകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി: മദ്രസ അധ്യാപകനായ പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി

മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി: മദ്രസ അധ്യാപകനായ പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി

ലപ്പുറം : ജില്ലയിലെ വഴിക്കടവില്‍ 14 വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയായ കേസില്‍ മദ്രസ അധ്യാപകനായ പിതാവിന് മൂന്നു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി.
മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി കെ. രാജേഷാണ് ശിക്ഷ വിധിച്ചത്. 2021 ല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരലൈംഗീക പീഡനത്തിന് ഇരയാക്കിയത്. പുറത്താരോടെങ്കിലും വിവരം പറഞ്ഞാല്‍ ഉമ്മയെ കൊന്നു കളയുമെന്നും മകളെ ഭീഷണിപ്പെടുതുകയും ചെയ്തു.

പിന്നീട് ഭീഷണി പെടുത്തി പലവട്ടം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കോടതിയുടെ അനുമതിയോടെ 5 മാസം ഗര്‍ഭിണിയായിരിക്കെ അലസിപ്പിച്ചു. വഴിക്കടവ് ഇന്‍പെക്ടറായിരുന്ന ഇപ്പോഴത്തെ മലപ്പുറം ഡി.വൈ.എസ്.പി.

പി.അബ്ദുല്‍ ബഷീറിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു ജീവപര്യത്തിനു പുറമെ 66,0000 രൂപ പിഴയടക്കണം. ഡി.സി.ആര്‍.ബിയിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍.സല്‍മ, വനിത പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫീസര്‍ പി.ഷാജിമോള്‍, വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ ജോബിനി ജോസഫ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. മഞ്ചേരി സബ് ജയിലില്‍ പാര്‍പ്പിച്ച പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular