പത്തനംതിട്ട : അടൂര്‍ റസ്റ്റ് ഹൗസില്‍ യുവാവിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പൊലീസിനു നേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ട ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരെയാണ് പിടികൂടിയത്.
കൊച്ചിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ലിബിന്‍ വര്‍ഗീസിനെ അടൂരിലെ റസ്റ്റ് ഹൗസില്‍ എത്തിച്ച് മര്‍ദ്ദിക്കുന്നതിന് മുന്‍പ് പ്രതികള്‍ കുണ്ടറയിലെ കായല്‍ തീരത്ത് എത്തിച്ച് ഇവര്‍ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
ചെങ്കീരി ഷൈജു എന്ന ഗുണ്ടയുടെ പാവെട്ടുമൂലയിലെ വീട്ടില്‍ ആന്റണി ദാസും ലിയോ പ്ലാസിഡും ഒളിവില്‍ കഴിയുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് സംഘം എത്തിയിരുന്നത്. മരക്ഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു.
സീനിയര്‍ സി.
പി. ഒ ഡാര്‍വിന്‍, സി. പി. ഒ രജേഷ് എന്നിവര്‍ക്ക് പ്രതികളെ പിടിക്കുന്നതിനിടയില്‍ പരിക്കും പറ്റി.
ശനിയാഴ്ച പൊലീസ് സംഘത്തിന് നേരേ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആന്റണിയും ലിയോയും കായലില്‍ ചാടി രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ പൊലിസ് നാല് റൗണ്ട് വെടിവച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. നിലവില്‍ ഇരുവര്‍ക്കുമെതിരെ എതിരെ വധശ്രമത്തിനു കൂടി പോലീസ് കേസെടുത്തിട്ടുണ്ട്. നാല് ദിവസത്തിന് ശേഷമാണ് റസ്റ്റ് ഹൗസ് മര്‍ദ്ദന കേസിലെ പ്രതികള്‍ പൊലീസ് പിടിക്കൂടുന്നത്.