ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിൽനിന്നു തന്നെ തടഞ്ഞതിനെതിരെ പൊലീസ് കസ്റ്റഡിൽ നിരാഹാരമിരുന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്നെ പൊലീസ് കസ്റ്റഡിയിൽ വച്ച സിതാപുർ ജില്ലയിലെ പിഎസി ഗസ്റ്റ് ഹൗസിലെ മുറി പ്രിയങ്ക വൃത്തിയാക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
”കര്‍ഷകരെ അതിവേഗം ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ രാഷ്ട്രീയം ഉപയോഗിക്കുന്നുവെന്നാണ് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നത്. ഇത് കര്‍ഷകരുടെ രാജ്യമാണ്, ബിജെപിയുടേതല്ല … ഇരകളുടെ ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ ഒരു കുറ്റവും ചെയ്യുന്നില്ല … എ ന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളെ തടയുന്നത്? ? നിങ്ങള്‍ക്ക് ഒരു വാറന്റ് ഉണ്ടായിരിക്കണം,” കസ്റ്റഡിയിലെടുത്ത ശേഷം പ്രിയങ്ക പറഞ്ഞു.
#BKU #Dakaunda president Buta Singh Burjgill stopped by #UttarPradesh police at #Hapur @iepunjab @IndianExpress pic.twitter.com/AnYBVaoUNr
— raakhijagga (@raakhijagga) October 4, 2021
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലക്നൗവിലെ വസതിക്ക് പുറത്തുനിന്നാണ് അഖിലേഷിനെ കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സുഖ്‍ജിന്ദർ സിങ് രൺധാവയെ സഹാരൺപുർ അതിർത്തിയിൽനിന്ന് യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.
Navjot Singh Sidhu and Congress MLAs protesting outside Punjab Raj Bhawan in Chandigarh against Lakhimpur Kheri incidents.@IndianExpress pic.twitter.com/EI1yId3XGL
— Man Aman Singh Chhina (@manaman_chhina) October 4, 2021
ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചു കയറി നാല് കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണു മരിച്ചത്.സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. മന്ത്രി അജയ് മിശ്രയെ ഉടൻപുറത്താക്കണെന്നും യുപി പൊലീസിന്റെ എഫ്ഐആറിൽ പേരുള്ള മകന ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അനധികൃതമായി തടവിൽവച്ച പ്രിയങ്ക ഗാന്ധിയെ ഉടൻ വിട്ടയയ്ക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
#Watch#karnataka #Bengaluru @INCKarnataka @DKShivakumar attacks @myogiadityanath govt over farmers killing and detention of @priyankagandhi @IndianExpress @IEBengaluru @IExpressSouth pic.twitter.com/64toCVm8D6
— Kiran Parashar (@KiranParashar21) October 4, 2021
പഞ്ചാബിലെ വിവിധ കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ലഖിംപുരിലേക്ക് തിരിച്ചു കഴിഞ്ഞു. പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് രുള്‍ദു സിങ് മന്‍സ, ക്രിതി കിസാന്‍ യൂണിയന്‍ നേതാവ് രമിന്ദര്‍ സിങ് എന്നിവര്‍ ഇന്നലെ രാത്രി തന്നെ പുറപ്പെട്ടതായാണ് വിവരം. “മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കും വരെ പോരാടും,” ഭാരതിയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍ ബുത സിങ് ബുര്‍ജ്ഗില്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലും ലഖിംപുര്‍ അപകടത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുകയാണ്. പഞ്ചാബില്‍ നവജോത് സിങ് സിദ്ധുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പഞ്ചാബ് രാജ് ഭവന് മുന്നില്‍ പ്രതിഷേധിച്ചു. അജയ് മിശ്രയുടെ മകന്റെ അറസ്റ്റ് ആവശ്യപ്പെട്ടായിരുന്നു സമരം. ലഖിംപുരിലേക്ക് പോകവെ പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടിയേയും കോണ്‍ഗ്രസ് നേതാക്കന്മാര്‍ വിമര്‍ശിച്ചു.
BJP workers were attacked & killed with sticks & swords. Videos show some attackers asked our workers to say that I had asked them to mow down farmers. Allegations against my son are totally baseless. Had he been there, he would have been killed: MoS Home Ajay Mishra Teni pic.twitter.com/hUcdCqTjay
— ANI UP (@ANINewsUP) October 4, 2021