Friday, April 26, 2024
HomeKeralaയുഡിഎഫും ബിജെപിയും വിട്ടുനിന്നു; കോട്ടയം നഗരസഭയിലെ എല്‍ഡിഎഫ് അവിശ്വാസം തള്ളി

യുഡിഎഫും ബിജെപിയും വിട്ടുനിന്നു; കോട്ടയം നഗരസഭയിലെ എല്‍ഡിഎഫ് അവിശ്വാസം തള്ളി

കോട്ടയം : നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ച പരാജയപ്പെട്ടു.
യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ വിട്ട് നിന്നതോടെയാണ് അവിശ്വാസ ചര്‍ച്ച നടത്താന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ക്വാറം തികയാതെ പിരിഞ്ഞത്.

52 അംഗ കൗണ്‍സിലില്‍ ക്വാറം തികയാന്‍ 27 അംഗങ്ങള്‍ ഹാജരാകണമായിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്‍റെ 22 അംഗങ്ങള്‍ മാത്രമാണ് യോഗത്തിന് എത്തിയിരുന്നത്.

യുഡിഎഫ് പിന്തുണ‌യോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ 2020-ല്‍ നഗരസഭാ അധ്യക്ഷ‌യായത്. തെരഞ്ഞെ‌ടുപ്പ് കഴിഞ്ഞതോടെ എല്‍ഡിഫിനേക്കാള്‍ ഒരു സീറ്റ് കുറവ് വന്നതോടെയാണ് യുഡിഎഫ് ബിന്‍സിയെ പിന്തുണച്ചത്. തുടര്‍ന്ന് നടന്ന അധ്യക്ഷ തെരഞ്ഞെ‌ടുപ്പില്‍ ഇരുമുന്നണികള്‍ക്കും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ‌യായിരുന്നു ബിന്‍സിയു‌ടെ വിജയം.

എല്‍ഡിഎഫ്- 22, യുഡിഎഫ്- 21, ബിജെപി- എട്ട് എന്നതാണ് നിലവിലെ നില. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷാ ഡെന്നിയുടെ മരണത്തോടെ‌യാണ് യുഡിഎഫിന്‍റെ സീറ്റില്‍ കുറവ് വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular