Thursday, April 25, 2024
HomeIndiaതമിഴ്നാടിനെതിരെ വ്യാജപ്രചാരണം; യു.പി ബി.ജെ.പി നേതാവിന് മുന്‍കൂര്‍ ജാമ്യം

തമിഴ്നാടിനെതിരെ വ്യാജപ്രചാരണം; യു.പി ബി.ജെ.പി നേതാവിന് മുന്‍കൂര്‍ ജാമ്യം

മിഴ്നാട്ടില്‍ ബീഹാറില്‍നിന്നുള്ള തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ ഉത്തര്‍ പ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത്കുമാര്‍ ഉംറാവുവിന് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു.

മാര്‍ച്ച്‌ 20 വരെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തമിഴ്നാട്ടില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ്നാട് പൊലീസ് തനിക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഉംറാവു തിങ്കളാഴ്ച ഹൈകോടതിയെ സമീപിച്ചിരുന്നു.

വിവിധ വകുപ്പുകള്‍ പ്രകാരം തൂത്തുക്കുടി സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ ഉംറാവുവിനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരുന്നു. അതേസമയം, തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടതിന് തീവ്ര ഹിന്ദുത്വ വെബ്സൈറ്റായ ‘ഓപ്‌ഇന്ത്യ’യുടെ എഡിറ്റര്‍ക്കും സി.ഇ.ഒക്കും എതിരെ തമിഴ്നാട് പൊലീസ് കേസ് എടുത്തു. ബീഹാറില്‍നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ക്രൂര പീഡനത്തിന് ഇരയാകുന്നു എന്നായിരുന്നു സംസ്ഥാനത്തെ ഹിന്ദുത്വ സംഘങ്ങള്‍ പ്രചരിപ്പിച്ചത്. ഇതേതുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെയടക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

‘ഓപ്‌ഇന്ത്യ’ ഡോട്ട് കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ റൂഷന്‍, എഡിറ്റര്‍ നൂപൂര്‍ ശര്‍മ എന്നിവര്‍ക്കെതിരെയാണ് ആവഡി പൊലീസ് കേസെടുത്തത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ഭീതി പടര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ ഐ.ടി സെല്‍ ഭാരവാഹി സൂര്യപ്രകാശ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വെബ്‌സൈറ്റ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തമിഴ്‌നാട്ടിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയും ഇത് പ്രദേശവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും തമ്മില്‍ സംഘര്‍ഷത്തിന് ഇടയാക്കുമെന്നും സൂര്യപ്രകാശ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. താലിബാന്‍ മോഡല്‍ ആക്രമണങ്ങളില്‍ തമിഴ്നാട്ടില്‍ 15 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ചിലരുടെ തല അറുത്തതായും വെബ്സൈറ്റ് വ്യാജ വാര്‍ത്ത നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular