ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ മേഖലയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും പട്രോളിങ് സംഘങ്ങള്‍ മുഖാമുഖം വന്നതായാണ് വിവരം. തവാങ് സെക്ടറിലെ യാങ്‌സെക്ക് സമീപം കഴിഞ്ഞയാഴ്ചയാണ് സംഭവം. ഇന്ത്യയും ചൈനയും തമ്മിലുള്ള അടുത്ത സൈനിക കമാൻഡർ തല ചർച്ചകൾ നടക്കാനിരിക്കെയാണ് സംഘര്‍ഷം.