യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കൂട്ടി. ബുധനാഴ്ച പ്രഖ്യാപിച്ച വർധന 25 പോയിന്റ് ആണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഉദ്ദേശിച്ചു നേരത്തെ നടത്തിയ വർധനകളെക്കാൾ മിതമായത്.
എന്നാൽ 2007 ലെ മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വര്ധനയുമാണിത്.
ഇപ്പോഴുള്ള 4.75 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് ഉയർത്തുന്നുവെന്നു ഫെഡ് അധ്യക്ഷൻ ജെറോം പാവൽ പറഞ്ഞു.
ചെറുകിട ബാങ്കുകളുടെ പതനം നിരക്ക് വർധനയാണെന്ന വിമർശനം ഫെഡ് അവഗണിച്ചു. സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകളുടെ വീഴ്ച ഉണ്ടായെങ്കിലും പത്താമത്തെ വർധന നടപ്പാക്കുന്നു. ഭാവിയിലെ വർധനകളെ കുറിച്ച് ചിന്തിക്കാൻ ബാങ്ക് തകർച്ച പ്രേരണയാണ്.
യുഎസ് ബാങ്കിങ് സംവിധാനം ഭദ്രമാണെന്ന് ഫെഡ് പറഞ്ഞു.
Fed raises interest rates yet again