ഡൊണാൾഡ് ട്രംപിനു വേണ്ടി നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസിനു $130,000 നൽകിയെന്നു നിർണായക മൊഴി നൽകി ജയിൽ ശിക്ഷ ഏറ്റു വാങ്ങിയ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ അതേപ്പറ്റി ഫെഡറൽ എലെക്ഷൻ കമ്മിഷനോടു നുണ പറഞ്ഞുവെന്നു പുതിയൊരു കത്ത് വെളിപ്പെടുത്തുന്നു.
ഡാനിയൽസിന്റെ മറ്റൊരു പേരുപയോഗിച്ചു കൊണ്ട് 2018 ലെ കത്തിൽ കോഹൻ പറയുന്നത് സ്വന്തം പണത്തിൽ നിന്ന് 2016ൽ സ്റ്റെഫാനി ക്ലിഫോഡിനു $130,000 നൽകി എന്നാണ്. കോഹന്റെ അഭിഭാഷകൻ സ്റ്റീഫൻ റയാൻ 2018 ഫെബ്രുവരി 8 നു ഇങ്ങിനെ എഴുതി: “ട്രംപ് ഓർഗനൈസേഷനോ ട്രംപിന്റെ പ്രചാരണ സമിതിയോ ക്ലിഫോഡുമായുള്ള ഇടപാടിൽ പങ്കെടുത്തിരുന്നില്ല. കോഹന് അവർ നേരിട്ടോ അല്ലാതെയോ പണം തിരിച്ചു കൊടുത്തിട്ടുമില്ല.”
ആറു മാസം കഴിഞ്ഞു പക്ഷെ ട്രംപിനു വേണ്ടി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ പണം കൊടുത്തു എന്നു കോഹൻ പറഞ്ഞു. 2006ൽ ഉണ്ടായി എന്നു ഡാനിയൽസ് അവകാശപ്പെടുന്ന ബന്ധം ട്രംപ് നിഷേധിച്ചിരുന്നു.
2018 ലെ കത്ത് കോഹന്റെ മൊഴി ദുർബലമാക്കുമെന്നും ട്രംപിനെ സഹായിക്കുമെന്നും ബ്രുക്ലിൻ പ്രോസിക്യൂട്ടർ ആയിരുന്ന ജൂലി റെൻഡൽമാൻ പറഞ്ഞു. കോഹന്റെ വിശ്വസനീയതയെ സംശയിക്കാവുന്ന കത്താണ് അതെന്നു അവർ പറഞ്ഞു.
കോഹൻ പറയുന്നത് തികച്ചും സത്യമാണോ എന്ന സംശയം ഉയരുന്നുവെന്നു മൻഹാട്ടൻ മുൻ പ്രോസിക്യൂട്ടർ മൈക്കൽ ബാക്‌നർ പറഞ്ഞു. നുണ പറഞ്ഞ പശ്ചാത്തലം ഉള്ളപ്പോൾ വലിയ പ്രശ്‌നം തന്നെയാണ്.
2018 letter shows Michael Cohen lying to feds