Saturday, July 27, 2024
HomeIndiaകുഞ്ഞുങ്ങളുടെ അശ്‌ളീല ദൃശ്യങ്ങൾ വിറ്റ ഇന്ത്യക്കാരനു 188 മാസം തടവ് ശിക്ഷ

കുഞ്ഞുങ്ങളുടെ അശ്‌ളീല ദൃശ്യങ്ങൾ വിറ്റ ഇന്ത്യക്കാരനു 188 മാസം തടവ് ശിക്ഷ

കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങൾ വിറ്റു പണമുണ്ടാക്കിയ ഇന്ത്യക്കാരനായ ആഡംബര കപ്പൽ ജീവനക്കാരനു യുഎസ് ഫെഡറൽ കോടതി 188 മാസത്തെ തടവ് ശിക്ഷ നൽകി. ആന്ജെലോ വിക്ടർ ഫെർണാണ്ടസ് (34) എന്ന ഗോവൻ സ്വദേശി 13 ചൈൽഡ് പോൺ വിഡിയോകൾ ഇൻസ്റ്റന്റ് മെസേജിങ് ആപ്പിലൂടെ   ഡാനിയൽ സ്കോട്ട് ക്രോ എന്നയാൾക്ക് അയച്ചെന്നാണ്‌ യുഎസ് നീതിന്യായ വകുപ്പ് (ഡി ഓ ജെ) പറയുന്നത്. 2022 ജനുവരി 16നും ഏപ്രിൽ 30 നും ഇടയിൽ ആയിരുന്നു അത്.

ക്രോവിനോടും അജ്ഞാതനായ ഒരാളോടും സംസാരിക്കുമ്പോൾ ചെറിയ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ തനിക്കു കഴിയുമെന്ന് ഫെർണാണ്ടസ് അവകാശപ്പെട്ടു.

ക്രോവിനു 30 വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ ഡിസംബറിൽ വിധിച്ചിരുന്നു. പ്രായപൂർത്തിയാവാത്ത കുട്ടിയെ വലവീശി പിടിച്ചതിനും പോൺ ചിത്രങ്ങൾ നിര്മിച്ചതിനുമാണ് ശിക്ഷ.

Indian jailed for trading child porn 

RELATED ARTICLES

STORIES

Most Popular