ജിദ്ദ : ഹജ്ജിനെത്തുന്നവര്‍ 60,000 റിയാലില്‍ കൂടുതല്‍ കാശ് കൈവശമുണ്ടെങ്കില്‍ അത് വെളിപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.ഔദ്യോഗിക ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്.
ആഗമനസമയത്ത് തീര്‍ഥാടകരുടെ യാത്രാനടപടികള്‍ എളുപ്പമാക്കുന്നതിനാണിത്. പണം, വിദേശ കറൻസികള്‍, ഗിഫ്റ്റുകള്‍, ഉപകരണങ്ങള്‍, ആഭരണങ്ങള്‍, വിലയേറിയ ലോഹങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.