കൊച്ചി> വഴിയൊരുക്കി നാടൊപ്പം നിന്നപ്പോള്‍ ആൻമരിയയെന്ന പെണ്‍കുട്ടിയേയും വഹിച്ചുള്ള ആംബുലൻസ് 2മണിക്കൂര്‍ 29 മിനിറ്റില്‍ കട്ടപ്പനയില്‍നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തി.
17 വയുസള്ള ആൻമരിയ്ക്ക് രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ അടിയന്തിര ചികിത്സ നല്‍കാൻ എത്രയും വേഗം കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കുന്നതിനായി ഗതാഗതം ക്രമീകരിച്ച് വഴിയൊരുക്കാൻ പൊലീസ് തയ്യാറായി.
ആംബുലൻസിന് പോകുവാൻ വഴിയൊരുക്കി സഹകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിനും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കട്ടപ്പന സെൻറ് ജോണ്‍സ് ആശുപത്രിയതില്‍നിന്നും ആംബുലൻസ് പുറപ്പെട്ടു. നാട്ടുകാര്‍ ഒരേ മനസോടെ വണ്ടിയൊതുക്കി വഴിയൊരുക്കിയതോടെ 133 കിലോമിറ്റര്‍ 2 മണിക്കൂര്‍ 39 മിനിറ്റില്‍ ആൻ മരിയയെ അമൃത ആശുപത്രിയില്‍ എത്തിക്കാനായി. സാധാരണ നാലുമണിക്കൂറില്‍ അധികം സമയം വേണ്ടിവരുമായിരുന്ന ദൂരമാണ് രണ്ടരമണിക്കൂറില്‍ താണ്ടിയത്.
KL 06 H 9844 നമ്ബരിലുള്ള കട്ടപ്പന സര്വീസ് ബാങ്ക് ആംബുലന്സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കട്ടപ്പനയില് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി യാണ് അമൃത ആശുപത്രിയിലേക്ക് എത്തിയത്. ട്രാഫിക് നിയന്ത്രിച്ച് ആംബുലന്സിന് പൊലീസ് വഴിയൊരുക്കി.