സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി രാജ്യമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. ഐഎസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്ന സിനിമ യാഥാര്‍ത്ഥ്യങ്ങളെ ഒരു മറയും കൂടാതെ പുറത്തു കൊണ്ടു വരികയായിരുന്നു.
ബോക്സ്‌ഓഫീസില്‍ 200 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. ബോളിവുഡിലെ വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രത്തിനെതിരെ ഇപ്പോഴും വിമര്‍ശനവുമായി ചിലര്‍ രംഗത്തു വരുന്നുണ്ട്. കേരളത്തിലെ മതപരിവര്‍ത്തനം പുറത്തു കൊണ്ടുവന്നതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ, കേരള സ്റ്റോറിയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് ഫിലിം എഡിറ്റര്‍ ബീനാ പോള്‍. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് കേരള സ്റ്റോറി എന്നാണ് ബീനാ പോളിന്റെ വാദം.
‘ഈ ചിത്രത്തിന് അനാവശ്യമായി ഇത്രയും മൈലേജ് ലഭിച്ചതില്‍ ഞാൻ അസ്വസ്ഥയാണ്. ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാല്‍ മതിയായിരുന്നു. എങ്കില്‍, ഈ സിനിമയ്‌ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയാൻ കഴിയും, അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. വസ്‌തുതകള്‍ തെറ്റായി ചിത്രീകരിച്ചതിനാലാണ് സംവിധായകന് ചിത്രത്തിന്റെ ട്രെയിലര്‍ മാറ്റേണ്ടിവന്നത്’.
‘വസ്തുതാപരമായി തെറ്റായ ഒരു സിനിമ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നതും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നതും കാണുമ്ബോള്‍ എനിക്ക് സങ്കടം തോന്നുന്നു. ഞാൻ സിനിമ കണ്ടിട്ടില്ല. എന്നാല്‍ ഞാൻ കേട്ടത് വച്ച്, ഈ സിനിമ വസ്തുതാപരമായി തെറ്റാണ്. ഈ ചിത്രത്തിന് ഒരു തരത്തിലുള്ള സിനിമാറ്റിക് മൂല്യവും ഇല്ല. കേരളത്തെപ്പറ്റി ചില ആളുകളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കാനുള്ള ഒരു വിവരണം മാത്രമാണ് കേരള സ്റ്റോറി’ എന്ന് ബീനാ പോള്‍ പറഞ്ഞു.