ജര്‍മനിയിലെ പ്രധാന നോക്കൗട്ട് ഫുട്ബോള്‍ ടൂര്‍ണമെന്റായി ജര്‍മൻ കപ്പില്‍ റെഡ്ബുള്‍ ലെയ്പസിഗിന്റെ മുത്തം. ഇന്നലെ നടന്ന കലാശപ്പോരില്‍ എയിൻട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചാണ് ലെയ്പ്സിഗ് ഈ കിരീടമുയര്‍ത്തിയത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലെയ്പ്സിഗ് ജര്‍മൻ കപ്പ് ജേതാക്കളാകുന്നത്.
ഇന്നലെ ബെര്‍ലിനില്‍ നടന്ന കലാശപ്പോരില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലെയ്പ്സിഗിന്റെ വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 71-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ക്രിസ്റ്റോഫര്‍ എൻകുൻകുവും 85-ാം മിനിറ്റില്‍ ഹംഗേറിയൻ താരം ഡൊമിനിക്ക് സൊബോസ്ലായിയുമാണ് ലെയ്പ്സിഗിനായി ഗോളുകള്‍ നേടിയത്. സൊബോസ്ലായി നേടിയ ഗോളിന് വഴിയൊരുക്കിയത് എൻകുൻകുവാണ്.
സീസണിനിടയ്ക്ക് പരിശീലകനായ ചുമതലയേറ്റ മാര്‍ക്കോ റോസിന്റെ കീഴിലെ ലെയ്പ്സിഗിന്റെ ആദ്യ കിരീടം കൂടിയാണിത്. ബുന്ദസ്‌ലിഗിയില്‍ മൂന്നാം സ്ഥാനത്താണ് ഇക്കുറി ലെയ്പ്സിഗ് ഫിനിഷ് ചെയ്തത്. അതുവഴി അടുത്ത യുവേഫ ചാമ്ബ്യൻസ് ലീഗിനും അവര്‍ യോഗ്യത നേടിയിരുന്നു.