അമൃത്സര്‍: ഇന്ത്യ-പാക് അതിര്‍ത്തിയ്‌ക്ക് സമീപം മയക്കുമരുന്നുമായെത്തിയ പാകിസ്താൻ ഡ്രോണ്‍ വെടിവെച്ചിട്ട് അതിര്‍ത്തി സുരക്ഷാ സേന.
പഞ്ചാബില്‍ അട്ടാരി-വാഗാ അതിര്‍ത്തിക്ക് സമീപമാണ് പാക് ഡ്രോണ്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇവയില്‍ നിന്നും ഏകദേശം 3.2 കിലോഗ്രാം വരുന്ന മയക്കുമരുന്ന് കണ്ടെടുത്തതായി സേന വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
അതേസമയം കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നുമുള്ള ഒരു നുഴഞ്ഞുകയറ്റക്കാരനെ അതിര്‍ത്തി സുരക്ഷാ സേന വകവരുത്തിയിരുന്നു. ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം സാംബ ജില്ലയിലായിരുന്നു സംഭവം. സംശയാസ്പദമായ രീതിയില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരനെ കണ്ടതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇയാള്‍ ഇത് വകവെയ്‌ക്കാതെ മുന്നോട്ട് നീങ്ങിയതോടെ വെടിയുതിര്‍ക്കുമെന്ന് സുരക്ഷാ സേന അറിയിച്ചു. പിന്നെയും അതിര്‍ത്തിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സുരക്ഷാ സേന ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ കൊല്ലപ്പെട്ടു.