ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരന്‍ പാമ്ബിനെ ചവച്ചരച്ചു തിന്നു. ഫാറൂഖ്ബാദ് ജില്ലയിലെ മദ്‌നാപൂര്‍ ഗ്രാമത്തിലാണ് ഈ വിചിത്രമായ സംഭവം.
കുട്ടിയുടെ പ്രവര്‍ത്തിയില്‍ പരിഭ്രാന്തരായ മാതാപിതാക്കള്‍ ചത്തപാമ്ബിനെ ബാഗിലാക്കി കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടി 24 മണിക്കൂര്‍ നീരീക്ഷണത്തിലായിരുന്നു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന ദിനേശ് കുമാറിന്റെ മകന്‍ ആയൂഷിന്റെ നിലവിളി കേട്ടാണ് മുത്തശ്ശി ഓടിയെത്തിയത്. ഓടി വന്ന മുത്തശ്ശി പാമ്ബിനെ ചവച്ചരയ്ക്കുന്ന കുട്ടിയെയാണ് കണ്ടത്. ആദ്യം ഞെട്ടിയെങ്കിലും വായില്‍ നിന്ന് പാമ്ബിനെ പുറത്തെടുത്ത ശേഷം മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.
മാതാപിതാക്കള്‍ എത്തി ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഡോക്ടര്‍ പറഞ്ഞു.