കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ മുൻ വിദ്യാര്‍ഥിനി വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ചുയെന്ന് കോളേജ് പ്രിൻസിപ്പാളിന്റെ പരാതി.
മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ താല്‍ക്കാലിക അധ്യാപികയാകുന്നതിന് (ഗസ്റ്റ് ലെക്ചറര്‍) വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ചത്യ പ്രിൻസിപ്പാളിന്റെ പരാതിയില്‍ കൊച്ചി സിറ്റി പോലീസ് മുൻ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്തു. കോളേജിന്റെ സീലും പ്രിൻസിപ്പാളിന്റെ ഒപ്പും വ്യാജമായി സൃഷ്ടിച്ച് ഉണ്ടാക്കിയ സര്‍ട്ടിഫിക്കേറ്റാണ് മറ്റൊരു കോജേളില്‍ ഗസ്റ്റ് ലെക്ചററായി പ്രവേശിക്കാൻ മുൻ വിദ്യാര്‍ഥിനി ഹാജരാക്കിയത്.
കാസര്‍കോട് സ്വദേശിനിയായ കെ വിദ്യയ്ക്കെതിരെയാണ് പ്രിൻസിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയത്. വയനാട് ഗവര്‍ണമെന്റ് കോളേജില്‍ താല്‍ക്കാലിക അധ്യാപികയായി നിയമനം ലഭിക്കുന്നതിന് വേണ്ടിയാണ് വിദ്യാ വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ചതെന്നാണ് പ്രിൻസിപ്പാളിന്റെ പരാതിയില്‍ പറയുന്നു. 2016-2018 അധ്യായന വര്‍ഷത്തില്‍ മഹാരാജാസ് കോളേജില്‍ എം എ മലയാളം വിദ്യാര്‍ഥിനിയായിരുന്നു വിദ്യ.